എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നം


യുദ്ധതന്ത്രത്തിന്റെ സന്തതിയാണ് ചുണ്ടന്‍. കായലിലെ യുദ്ധക്കളത്തില്‍ പോരാടി ജലപാതകളിലൂടെ ജൈത്രയാത്ര നടത്തിയ പടക്കപ്പലില്‍നിന്നുള്ള ചുണ്ടന്റെ പിറവിയുടെ കഥയ്ക്കുപിന്നില്‍ രാജ്യസ്‌നേഹമുണ്ട്; പ്രാചീന തച്ചുശാസ്ത്രത്തിന്റെ മികവുണ്ട്. ഇന്ന് ജലോത്സവങ്ങളിലെ ആകര്‍ഷണഘടകമായ ചുണ്ടന്‍ പണ്ടത്തെ പടക്കപ്പലിന്റെ പിന്‍ഗാമിയാണ്. പടയ്ക്കുപയോഗിക്കുന്ന ജലവാഹനം പിന്നീട് പകിട്ടാര്‍ന്ന ചുണ്ടനായി രൂപംപ്രാപിക്കുകയായിരുന്നു.

ചുണ്ടന്റെ ജന്മത്തിനു പിന്നിലെ തിരശ്ശീല ഉയരുമ്പോള്‍ ചരിത്രത്തിന്റെ സ്​പന്ദനം കേള്‍ക്കാം. ആ സ്​പന്ദനം ചുണ്ടന്റെ കഥപറയുന്നു. അത് ഇപ്രകാരം.

നാട്ടുരാജാക്കന്മാരുടെ ഭരണകാലം. ചെമ്പകശ്ശേരി, കായംകുളം എന്നീ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുത. കലഹം മൂത്ത് ഇരുരാജ്യങ്ങളും യുദ്ധത്തിനൊരുങ്ങി. കായംകുളം കായലിലൂടെ പടയോട്ടം നടത്തി, കായംകുളം പിടിച്ചടക്കാന്‍ ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍ പുതിയൊരു യുദ്ധതന്ത്രത്തിന് രൂപം നല്കി. യുദ്ധം ജലമാര്‍ഗമാക്കാനായിരുന്നു തീരുമാനം. യുദ്ധത്തിനായി ഒരു ജലവാഹനം തയ്യാറാക്കാന്‍ രാജാവ് ഉത്തരവിട്ടു. നിരവധി ശില്പികള്‍ മാതൃകയുമായി എത്തി. കൊടുപ്പുന്ന സ്വദേശി വെങ്കിടയില്‍ നാരായണന്‍ ആചാരി സമര്‍പ്പിച്ച മാതൃക രാജാവിന് ഇഷ്ടപ്പെട്ടു. തെങ്ങിന്‍കൊതുമ്പിലായിരുന്നു മാതൃക. ഇതനുസരിച്ച് ജലവാഹനം പണിതിറക്കി.

നൂറോളം പടയാളികള്‍ക്ക് കയറാം. പീരങ്കികള്‍ വെക്കാനും വെടിക്കോപ്പുകള്‍ സൂക്ഷിക്കാനും ഇടം. ചെമ്പകശ്ശേരി സൈന്യം ഈ പടക്കപ്പലുമായി പരീക്ഷണത്തിനായി കായലില്‍ ഇറങ്ങി. അതുവരെ കാണാത്ത പടക്കപ്പല്‍ കണ്ട് കായംകുളം രാജാവ് ഭയന്നു. നൂറോളംപേര്‍ ഒന്നിച്ച് തുഴയുമ്പോള്‍ ശരവേഗത്തില്‍ ജലവാഹനം പറക്കുന്നു. അതുപോലൊരു പടക്കപ്പല്‍ ഇല്ലാതെ പോരാടാന്‍ കഴിയില്ലെന്നുകണ്ട കായംകുളം രാജാവ് കൊടുപ്പുന്ന ആശാരിയെ കായംകുളത്ത് കൊണ്ടുവന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കായംകുളം രാജാവിനും ചെമ്പകശ്ശേരിക്കുള്ളതുപോലെ ഒരു ജലവാഹനം പണിതുകൊടുക്കാന്‍ ആശാരി നിര്‍ബന്ധിതനായി.

കായംകുളം സൈന്യം കായലില്‍ പരിശീലനം തുടങ്ങി. തങ്ങള്‍ക്കുള്ളതുപോലെ ഒരു ജലവാഹനം കായംകുളം ചേരിയില്‍ക്കണ്ട ചെമ്പകശ്ശേരി രാജാവ് പടക്കപ്പലിന്റെ നിര്‍മാണരഹസ്യം ചോര്‍ന്നതില്‍ കോപാകുലനായി. രാജഭടന്മാര്‍ ആശാരിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടച്ചു. വധശിക്ഷയ്ക്ക് രാജാവ് ഉത്തരവിട്ടു. ''യുദ്ധം കണ്ടശേഷമേ വധശിക്ഷ നടപ്പാക്കാവൂ. യുദ്ധത്തില്‍ ചെമ്പകശ്ശേരി ജയിക്കും''-ആശാരി കേണപേക്ഷിച്ചു.

യുദ്ധം തുടങ്ങി. കായലില്‍ ഇരുപടക്കപ്പലുകളും പോരിനിറങ്ങി. ചെമ്പകശ്ശേരിയുടെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിപൊട്ടുമ്പോള്‍ ജലവാഹനം ഒരടി മുന്നോട്ട്. കായംകുളത്തെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിവെക്കുമ്പോള്‍ ജലവാഹനം ഒരടി പിന്നോട്ട്. തച്ചുശാസ്ത്രത്തില്‍ ആശാരിക്കുള്ള കരവിരുതായിരുന്നു അതിനു കാരണം. ചെമ്പകശ്ശേരി യുദ്ധം ജയിച്ചു. സന്തുഷ്ടനായ ചെമ്പകശ്ശേരി രാജാവ് ആശാരിയെ തടവില്‍നിന്നു മോചിപ്പിച്ച് സമ്മാനങ്ങള്‍ നല്കി. സ്വര്‍ണവും വിലപിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനിച്ചതു കൂടാതെ ധാരാളം ഭൂമി കരമൊഴിവായി പതിച്ചുകൊടുത്തു.

ചെമ്പകശ്ശേരിയുടെ പടക്കപ്പല്‍ ആശാരിയുടെ നാടായ കൊടുപ്പുന്ന ദേശക്കാര്‍ക്ക് ഉപഹാരമായി നല്കി. ഈ പടക്കപ്പലിന്റെ രൂപവും ഭാവവും മാറ്റി വെങ്കിട്ടനാരായണന്‍ ആശാരി ആദ്യത്തെ ചുണ്ടന്‍വള്ളം പണിതു. അങ്ങനെ ആദ്യത്തെ കളിയോടം പിറന്നു.ആദ്യകാലത്ത് ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നമായിരുന്നു. മത്സരത്തിന് ഉപയോഗിച്ചിരുന്നില്ല.

Saturday, September 15, 2012

ചുണ്ടന്‍ ... പോരാളികളുടെ വാഹനം



വള്ളംകളി എന്നു തുടങ്ങിയെന്നതു സംബന്ധിച്ച് തെളിവുകളില്ല. എങ്കിലും നൂറ്റുണ്ടുകള്‍ക്ക് മുമ്പുതന്നെ വള്ളംകളി സംഘടിപ്പിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങളിലെ പ്രതിഷ്ഠയുടെ സ്മരണക്കായി ജലോത്സവം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് ചരിത്രമുണ്ട്. അന്നത്തെ ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും ഒക്കെ ഒന്നായിരുന്നുവെന്ന ഒരു അഭിപ്രായമുണ്ട്. ആഘോഷ വേളകളില്‍ ചെറുവള്ളങ്ങള്‍ക്കൊപ്പം ചുണ്ടന്‍ വള്ളങ്ങള്‍ അണിഞ്ഞൊരുങ്ങി ആടിപ്പാടി തുഴഞ്ഞു പോവുന്നതായിരുന്നു ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും.   

             വള്ളംകളിയും മത്സരവള്ളംകളിയും തമ്മില്‍ വ്യത്യാസമുണ്ട്. മത്സരവള്ളംകളി ആരംഭിക്കുന്നത് 1940 കളുടെ തുടക്കത്തിലായിരുന്നുവത്രേ. ചുണ്ടന്‍ വള്ളങ്ങള്‍ പോരുവള്ളങ്ങളാവുന്നത് അതോടെയാണ്. ഒരിടത്ത് ചുണ്ടന്‍ വള്ളങ്ങള്‍ ഒന്നിച്ച് തുഴച്ചില്‍തുടങ്ങി നിശ്ചിത മത്സരദൂരം തുഴഞ്ഞ് മറ്റൊരിടത്ത് എത്തുന്ന തരത്തിലാണ് മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്. 

            ചമ്പക്കുളത്തും പായിപ്പാട്ടും പണ്ടേ വള്ളംകളിയുണ്ടായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളത്ത് കളിയെങ്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി പായിപ്പാട് വള്ളംകളി ബന്ധപ്പെട്ടുകിടക്കുന്നു. ചുണ്ടന്‍ വള്ളങ്ങളും ചെറുകളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞുവരുന്നതാണ് പണ്ടുകാലത്ത് നടന്ന വള്ളംകളി. 
നെഹ്രുട്രോഫി ആദ്യം മുതല്‍ക്കേ മത്സരവള്ളം കളിയായിരുന്നു. കാലക്രമേണ ചമ്പക്കുളത്തും പായിപ്പാട്ടും മറ്റുദിക്കുകളിലും വള്ളംകളി മത്സരവള്ളംകളിയായി മാറി.   
                                                           
              കൊല്ലത്ത് മണ്‍റോ തുരുത്തില്‍ ബ്രിട്ടീഷ് വൈസ്രോയി 40കളില്‍ ഒരു മത്സരവള്ളംകളി നടത്തിയതായി രേഖയുണ്ട്. ഒരുപക്ഷേ അതായിരിക്കാം ആദ്യത്തെ മത്സരവള്ളംകളി. വള്ളംകളി മത്സരവള്ളംകളി ആവുന്നതിനുമുമ്പ് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പള്ളിയോടങ്ങളുടെ രൂപമായിരുന്നു. വീതി കൂടി, നീളം കുറഞ്ഞ്,അണിയവും (മുന്‍ഭാഗം) അമരവും (പിന്‍ഭാഗം) ഉയര്‍ന്നതായിരുന്നു പഴയ ചുണ്ടന്‍ വള്ളങ്ങള്‍. കാണാന്‍ അഴക്, ഓളപ്പരപ്പില്‍ കിടക്കുമ്പോള്‍ പ്രൗഢിയുടെ പ്രതീകം. അതുകൊണ്ടാണ് ചുണ്ടന് ജലരാജാവ് എന്ന് പേര് വീണത്.

             മത്സരവള്ളംകളി വന്നതോടെ ചുണ്ടന്റെ നീളം കൂടി, വീതികുറഞ്ഞു. അണിയവും അമരവും താഴ്ത്തി. ഭാരം കുറച്ച് ജലനിരപ്പിന് സമാന്തരമായി കുതിക്കാന്‍ ചുണ്ടനിലുണ്ടാക്കിയ രൂപമാറ്റം വേഗം വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. പഴയ ചുണ്ടന്റെ രൂപം ഇന്നും അതേപടി നിലനിര്‍ത്തുന്നതാണ് ആറന്മുള പള്ളിയോടം. മത്സരത്തിന് മുന്‍തൂക്കം നല്‍കി രൂപമാറ്റം ഉണ്ടായതാണ് കുട്ടനാടന്‍ ചുണ്ടന്‍. 50 കളില്‍ മത്സരവള്ളംകളിക്ക് പ്രാമുഖ്യം വന്നുതുടങ്ങി. 

          നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചതോടെ മത്സരത്തിന് തീവ്രതയേറി. ഓളപ്പരപ്പിലെ സുന്ദര നൗകകള്‍ക്ക് സൗന്ദര്യം അല്പം കുറഞ്ഞുപോയെങ്കിലും കുട്ടനാടല്‍ ചുണ്ടന്റെ 'സ്​പീഡ്' ലോകമെങ്ങും കീര്‍ത്തി പരത്തി. കൊള്ളിമീന്‍ പോലെ, ചാട്ടുളി പോലെ, കരിനാഗം പോലെ തുടങ്ങിയ വേഗത്തിന്റെ വാക്പ്രയോഗങ്ങള്‍ കുട്ടനാടന്‍ ചുണ്ടനെ ചുറ്റിനിന്നു. ഇന്ന് ജലോത്സവങ്ങളെല്ലാം മത്സരവള്ളംകളികളായിക്കഴിഞ്ഞു.

Friday, June 22, 2012

ഭീതി വിതയ്ക്കുന്ന ഹൃദയാഘാതവും അതേതുടര്‍ന്നുണ് ടാകുന്ന പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണവും,കേരളത്തി ല്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയരക്തധമനികളി ല്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന ചെറിയ ബ്ളോക്കുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ പൂര്‍ണ്ണമായും അടയുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടാകുന്നത്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ പരിചരിക്കുന്ന രീതിയും,ഹൃദയാഘാ തത്തെ തുടര്‍ന്ന് പെട്ടെന്ന് ഹൃദയം സ്തംഭിച്ചുപോയാല്‍ ഹൃദയപ്രവര്‍ത്തനം ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്തുന്ന തിനുവേണ്ട പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങന െയെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ് ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ അനിവാര്യമാണ് വീട്ടിലൊരാള്‍ക ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.
1) ഹാര്‍ട്ട് അറ്റാക്ക്വന്ന വ്യക്തിയെ ബോധമുണ്ടെങ്കില് ‍ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട ് താങ്ങുകൊടുക്കണം .
2) രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.യും കുറവാണെന്നുകണ്ട ാല്‍നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത ്തി കാലുകള്‍ക്കിടയി ല്‍ രണ്ട് തലയിണകള്‍ വെച്ച്കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹംഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.
3) രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.
4) മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.
5) ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോഅനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോമാത്രമേ രോഗിയെഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.
6) ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്ക ുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില് ‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ് ങളോ, പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാന ുള്ള സാദ്ധ്യത കൂടുതലുള്ളതിനാല ാണ് ഈ നിയന്ത്രണം.
7) നെഞ്ചുവേദനയുണ്ട െങ്കില്‍ നാക്കിനടിയിലിട് ട് അലിയിച്ചിറക്കുന ്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം)ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചുകഴിക്കുന് നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയ ാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷ ം ഈ മരുന്നു നാക്കിന്റെ അടിയില്‍ ഇട്ട് അലിയപ്പിച്ചിറക് കാവൂ.
8) ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരേ നിമിഷവും ഓരേ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയി രിക്കുന്നതിനാല് ‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.ഹ ൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരു ടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കു വാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരു ത്.
9) ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനംസംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കു ക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത ്തി കഴുത്ത്ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്ത ി ശ്വാസോച്ഛാസത്തി ന് തടസ്സമുണ്ടാക്കാ ത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും , ശ്വാസകോശത്തിന്റ െയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവ ാനുള്ളപ്രഥമശുശ് രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ് കില്‍ നടത്തി ആശുപത്രിയിലേയക് ക് എത്രയും പെട്ടന്ന് എത്തിക്കുക.
10) ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേയ ്ക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാ ണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള് ‍ ഉണ്ടാക്കിയേക്കാ ം.
11) രോഗിയെ ആശുപത്രിയിലേയ്ക ്ക് കൊണ്ടുപോകുമ്പോള ്‍ പഴയ ചികിത്സാരോഖകള്‍ , പരിശോധനാ റിപ്പോര്‍ട്ടുകള ്‍, ഇ.സിജി,എന്നിവയു ണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

Friday, June 8, 2012

കളിയോടം

എനിക്കെല്ലാവരോടും വെറുപ്പ്; എന്നെ മാത്രം ഇഷ്ടം'

പുളിങ്കുന്ന്: 'എനിക്കെല്ലാവരോടും വെറുപ്പാണ്, എന്നോടുമാത്രമാണ് ഇഷ്ടം'. പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ കൊച്ചുകുറ്റവാളി ഇതുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും എന്തുപറയണമെന്നറിയാതെയായി. സഹപാഠി ലെജിന്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് 14 കാരന്‍ പോലീസിനോട് വിവരിച്ചത് നിസ്സംഗതയോടെ.
കാസര്‍കോട് പാണത്തൂരാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. അമ്മ ശപിച്ചും തല്ലിയുമാണ് എന്നെ വളര്‍ത്തിയത്. അച്ഛനെപ്പോലെ നീയും തന്നെ ഉപേക്ഷിച്ചുപോകും എന്നുപറഞ്ഞായിരുന്നു അമ്മയുടെ ആക്രമണം. പാണത്തൂരിലെ ഒരു ആശ്രമത്തിലെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. അമ്മ വിഷംതന്ന് കൊല്ലുമെന്ന് പേടിച്ച് അച്ഛന്റെ അടുത്തേക്കുപോന്നു. മുട്ടാറില്‍ നാലാമത്തെ ഭാര്യക്കൊപ്പമായിരുന്നു അച്ഛന്‍. മുട്ടാര്‍ സ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ ചേര്‍ന്നു. വീട്ടില്‍ എല്ലാവര്‍ക്കും എന്നോട് വെറുപ്പായിരുന്നു. എതിരാളികളെ വകവരുത്തുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ എനിക്കിഷ്ടമായി. കൈപ്പൂട്ടിട്ട് എതിരാളിയുടെ കഴുത്തുയര്‍ത്തി കത്തികൊണ്ട് വരഞ്ഞുകൊല്ലുന്ന 'റാമ്പോ' ചിത്രങ്ങളിലെ നായകനോട് ആരാധനയായി. റാമ്പോയെന്ന് ഇരട്ടപ്പേര് വിളിക്കുന്നതും ഇഷ്ടപ്പെട്ടു. പാന്റ്‌സിനും ഷൂസിനുമിടയിലായി കത്തി ഒളിപ്പിച്ചു നടക്കുന്നത് ശീലമാക്കി. മുനകൂര്‍ത്ത കുപ്പിച്ചില്ല് തുണിയില്‍ പൊതിഞ്ഞ് ബാഗിലും ബുക്കിലും ഒളിപ്പിച്ചുവച്ചു. 'ഒമ്പതാംക്ലാസ്സില്‍ ലീഡറായിരുന്നപ്പോള്‍ ഒച്ചയുണ്ടാക്കിയതിന് കൂട്ടുകാരന്‍ ലെജിന്റെ പേരെഴുതി ടീച്ചര്‍ക്ക് കൊടുത്തു. അതിന്റെ പേരില്‍ ലെജിന്‍ ഇടിച്ചു. അതിന് പ്രതികാരം ചെയ്യാന്‍ കാത്തുനടക്കുകയായിരുന്നു. അങ്ങനെ പത്താംക്ലാസ്സിലെ അവധിക്കാല ക്ലാസ് തുടങ്ങുന്ന ദിവസം സൗകര്യമൊത്തുവന്നു. സൗഹൃദത്തില്‍ കഞ്ഞിപ്പുരയ്ക്ക് സമീപമെത്തിച്ച് ആക്രമിച്ചു'. കുത്തിവീഴ്ത്തിയപ്പോള്‍ കൂട്ടുകാരന്‍ നിലവിളിച്ചില്ലേയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോഴും കൂസലില്ല -'ഇല്ല, അവന്‍ കുറേ പിടച്ചു. അപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പോലീസ് പിടിക്കുമെന്നറിയാമായിരുന്നു.' നിനക്ക് പഠിക്കണ്ടേ? -'പഠിക്കണം'. കൂട്ടുകാരനെ കൊന്നതില്‍ ദുഃഖമുണ്ടോ? -നിശ്ശബ്ദത, പിന്നെ കണ്ണുകള്‍ നിറഞ്ഞു. കേരളമെ ലജ്ജിക്കുക: സഹപാടി കൂട്ടുകാരനെ കഴുത് അരുത് കൊന്നു. ഇതിനു ഉത്രവധി ആര് ? സമസ്ത കേരള ജനതയും ഉത്തരവാദി; ആര്‍ക്കും ഒഴിഞ്ഞു മാറുവാന്‍ കഴിയില്ല. ഓരോ കൊലപാതകവും രാഷ്ട്രിയ കൊലപാതകം എന്ന് പറഞ്ഞു എഴുതി തള്ളുമ്പോള്‍ പല മനസും ആക്രമണ വസന ഉടലെടുക്കുന്നു; ഒരു കൊലപാതകം നടത്തിയാല്‍ ഇത്ര മാത്രം എന്നാ വിചാരം ഉടലെടുക്കുന്നു. ജീവന്‍ തിരിച്ചു നല്‍കുവാന്‍ കഴിയാത്ത മനുഷ്യന്‍ എടുക്കുന്ന ഓരോ ജീവനും അവന്‍ അല്ലങ്കില്‍ സമൂഹം കണക്ക് പറയേണ്ടി വരും. കുട്ടികളെ തല്ലരുത് വഴക്ക് പറയരുത് എന്ന് പറഞ്ഞ കോടതിയും ഇതിനു ഉത്രവധി ആണ്. മകന്‍ നഷ്ട്ടപെട്ട മതപിതകളോട് നമ്മുടെ സമൂഹം എന്ത് പറഞ്ഞു സമാധാനിപിക്കും ? കുട്ടികളെ തല്ലി വളര്തിയിരുനപോള്‍ അവര്‍ക്ക് വീട്ടില്‍ ആരെയെങ്കിലും പേടി ഉണ്ടായിരുന്നു അത് അവര്‍ സമൂഹത്തിലും കാണിച്ചിരുന്നു എന്നാല്‍ ഇന്ന് എല്ലാവരും കൂട്ടുകാര്‍ അപ്പനും അമ്മയും. ആരെയും പേടിയില്ലാതെ വളര്‍ന്നു വരുന്ന കുട്ടികള്‍ എന്തിനും ഏതിനും തയാര്‍, ഇതാണോ നമ്മുക്ക് വേണ്ടത്? അനുസരണം ഇല്ലാതെ ഒരു തലമുറയെ വര്തെടുക്കുനത് നാടിനു ശാപം.