എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, June 8, 2012

എനിക്കെല്ലാവരോടും വെറുപ്പ്; എന്നെ മാത്രം ഇഷ്ടം'

പുളിങ്കുന്ന്: 'എനിക്കെല്ലാവരോടും വെറുപ്പാണ്, എന്നോടുമാത്രമാണ് ഇഷ്ടം'. പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ കൊച്ചുകുറ്റവാളി ഇതുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും എന്തുപറയണമെന്നറിയാതെയായി. സഹപാഠി ലെജിന്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് 14 കാരന്‍ പോലീസിനോട് വിവരിച്ചത് നിസ്സംഗതയോടെ.
കാസര്‍കോട് പാണത്തൂരാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. അമ്മ ശപിച്ചും തല്ലിയുമാണ് എന്നെ വളര്‍ത്തിയത്. അച്ഛനെപ്പോലെ നീയും തന്നെ ഉപേക്ഷിച്ചുപോകും എന്നുപറഞ്ഞായിരുന്നു അമ്മയുടെ ആക്രമണം. പാണത്തൂരിലെ ഒരു ആശ്രമത്തിലെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. അമ്മ വിഷംതന്ന് കൊല്ലുമെന്ന് പേടിച്ച് അച്ഛന്റെ അടുത്തേക്കുപോന്നു. മുട്ടാറില്‍ നാലാമത്തെ ഭാര്യക്കൊപ്പമായിരുന്നു അച്ഛന്‍. മുട്ടാര്‍ സ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ ചേര്‍ന്നു. വീട്ടില്‍ എല്ലാവര്‍ക്കും എന്നോട് വെറുപ്പായിരുന്നു. എതിരാളികളെ വകവരുത്തുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ എനിക്കിഷ്ടമായി. കൈപ്പൂട്ടിട്ട് എതിരാളിയുടെ കഴുത്തുയര്‍ത്തി കത്തികൊണ്ട് വരഞ്ഞുകൊല്ലുന്ന 'റാമ്പോ' ചിത്രങ്ങളിലെ നായകനോട് ആരാധനയായി. റാമ്പോയെന്ന് ഇരട്ടപ്പേര് വിളിക്കുന്നതും ഇഷ്ടപ്പെട്ടു. പാന്റ്‌സിനും ഷൂസിനുമിടയിലായി കത്തി ഒളിപ്പിച്ചു നടക്കുന്നത് ശീലമാക്കി. മുനകൂര്‍ത്ത കുപ്പിച്ചില്ല് തുണിയില്‍ പൊതിഞ്ഞ് ബാഗിലും ബുക്കിലും ഒളിപ്പിച്ചുവച്ചു. 'ഒമ്പതാംക്ലാസ്സില്‍ ലീഡറായിരുന്നപ്പോള്‍ ഒച്ചയുണ്ടാക്കിയതിന് കൂട്ടുകാരന്‍ ലെജിന്റെ പേരെഴുതി ടീച്ചര്‍ക്ക് കൊടുത്തു. അതിന്റെ പേരില്‍ ലെജിന്‍ ഇടിച്ചു. അതിന് പ്രതികാരം ചെയ്യാന്‍ കാത്തുനടക്കുകയായിരുന്നു. അങ്ങനെ പത്താംക്ലാസ്സിലെ അവധിക്കാല ക്ലാസ് തുടങ്ങുന്ന ദിവസം സൗകര്യമൊത്തുവന്നു. സൗഹൃദത്തില്‍ കഞ്ഞിപ്പുരയ്ക്ക് സമീപമെത്തിച്ച് ആക്രമിച്ചു'. കുത്തിവീഴ്ത്തിയപ്പോള്‍ കൂട്ടുകാരന്‍ നിലവിളിച്ചില്ലേയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോഴും കൂസലില്ല -'ഇല്ല, അവന്‍ കുറേ പിടച്ചു. അപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പോലീസ് പിടിക്കുമെന്നറിയാമായിരുന്നു.' നിനക്ക് പഠിക്കണ്ടേ? -'പഠിക്കണം'. കൂട്ടുകാരനെ കൊന്നതില്‍ ദുഃഖമുണ്ടോ? -നിശ്ശബ്ദത, പിന്നെ കണ്ണുകള്‍ നിറഞ്ഞു. കേരളമെ ലജ്ജിക്കുക: സഹപാടി കൂട്ടുകാരനെ കഴുത് അരുത് കൊന്നു. ഇതിനു ഉത്രവധി ആര് ? സമസ്ത കേരള ജനതയും ഉത്തരവാദി; ആര്‍ക്കും ഒഴിഞ്ഞു മാറുവാന്‍ കഴിയില്ല. ഓരോ കൊലപാതകവും രാഷ്ട്രിയ കൊലപാതകം എന്ന് പറഞ്ഞു എഴുതി തള്ളുമ്പോള്‍ പല മനസും ആക്രമണ വസന ഉടലെടുക്കുന്നു; ഒരു കൊലപാതകം നടത്തിയാല്‍ ഇത്ര മാത്രം എന്നാ വിചാരം ഉടലെടുക്കുന്നു. ജീവന്‍ തിരിച്ചു നല്‍കുവാന്‍ കഴിയാത്ത മനുഷ്യന്‍ എടുക്കുന്ന ഓരോ ജീവനും അവന്‍ അല്ലങ്കില്‍ സമൂഹം കണക്ക് പറയേണ്ടി വരും. കുട്ടികളെ തല്ലരുത് വഴക്ക് പറയരുത് എന്ന് പറഞ്ഞ കോടതിയും ഇതിനു ഉത്രവധി ആണ്. മകന്‍ നഷ്ട്ടപെട്ട മതപിതകളോട് നമ്മുടെ സമൂഹം എന്ത് പറഞ്ഞു സമാധാനിപിക്കും ? കുട്ടികളെ തല്ലി വളര്തിയിരുനപോള്‍ അവര്‍ക്ക് വീട്ടില്‍ ആരെയെങ്കിലും പേടി ഉണ്ടായിരുന്നു അത് അവര്‍ സമൂഹത്തിലും കാണിച്ചിരുന്നു എന്നാല്‍ ഇന്ന് എല്ലാവരും കൂട്ടുകാര്‍ അപ്പനും അമ്മയും. ആരെയും പേടിയില്ലാതെ വളര്‍ന്നു വരുന്ന കുട്ടികള്‍ എന്തിനും ഏതിനും തയാര്‍, ഇതാണോ നമ്മുക്ക് വേണ്ടത്? അനുസരണം ഇല്ലാതെ ഒരു തലമുറയെ വര്തെടുക്കുനത് നാടിനു ശാപം.

Sunday, May 20, 2012

ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം-കാവാലം നാരായണപണിക്കര്‍


ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം
 ആലിന്നു ചേര്‍ന്നൊരു കുളവും വേണം (ആലായാല്‍ )
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂക്കാന്‍ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാല്‍ )

 പൂവായാല്‍ മണം വേണം പു‌മാനായാല്‍ ഗുണം വേണം (2)
 പൂമാനിനിമാകലായാലടക്കമ് വേണം (പൂവായാല്‍ )
 നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം (2)
 നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം (നാടായാല്‍ )
(ആലായാല്‍ )

 യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ (2)
 ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ (യുദ്ധത്തിങ്കല്‍ )
 പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ (യുദ്ധത്തിങ്കല്‍ )
(ആലായാല്‍ )

 മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ (പാലിയത്തച്ചനു)
                                                                       (ആലായാല്‍ )

മഴതുള്ളി പാടുമ്പോള്‍ ...


മഴതുള്ളി പാടുമ്പോള്‍ ...മഴ! എന്നും എനിക്കൊരു ഹരമാണ് ..കണ്ണിനെ കുളിരണിയിച് കാതില്‍ സംഗീതത്തിന്റെ സ്വരം മുഴക്കി മഴത്തുള്ളികള്‍ ചിതറി വീഴുമ്പോള്‍ അതൊരു സുഗമുള്ള അനുഭൂതിയാണ് ..പുള്ളികുടയും പുസ്തക സഞ്ചിയുമായി സ്ചൂളിലെക്ക് പോകുമ്പോ പുള്ളികുടയില്‍ ഇറ്റിവീഴുന്ന മഴതുയ്ള്ളികള്‍ താലോലിച്ചും മഴ എന്നാ വിസ്മയത്തെ ഒരുപാട് ആസ്വദിച്ചവരാണ് നമ്മളില്‍ ഏറെ പേരും ..ജാലക പ്പാളികളിലൂടെ പുറത്തേക്ക നോക്കുമ്പോ മുറ്റത് ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ മണ്ണിന്‍ ചാലുകളിലൂടെ ഒഴുകി പോകുമ്പോ ഇവ ഇത്ര തിരക്കിട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്.. ചിലപ്പോ ഞാനറിയാത്ത ഒരു ലക്ഷ്യ സ്ഥാനം ഉണ്ടാകാം അതിനു..ഒരുപക്ഷെ ആ മഴതുള്ളി ഓര്‍മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ ചലനത്തെ തന്നെയാകും..ഒരുപാട് മോഹങ്ങളും പ്രതീക്ഷകളുമായി അറ്റം അറിയാത്ത ജീവിത യാത്ര..ചിലപ്പോ ഇ മഴ തോരുന്നതോടെ അത് മണ്ണിലേക്ക് താഴുന്നു ..അതൊരു ഓര്മ പെടുതലാകാം ,ഒരു മഴയുടെ ആയുസ്സേ നമുക്കിവിടെ ഉള്ളു , അത് കഴിജ്നാല്‍ നമ്മളും മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ..എന്തായാലും മഴ പെയ്യട്ടെ .. ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും വര്‍ഷിച്ചുകൊണ്ട് കണ്ണിനു കുളിര്‍മയായി..കാതിനു താളമായി .. മഴ പെയ്യട്ടെ ...

Thursday, May 17, 2012

അമ്മാ


നിനക്ക് നോവ്‌ തന്നു പിറന്നത്‌ കൊണ്ടാണോ എന്തോ 
എനിക്ക് നോവുമ്പോഴെല്ലാം നിന്നെ വിളിക്കുന്നത്‌
 "അമ്മാ"..... എന്ന്

Tuesday, May 15, 2012

ഓമന മുത്ത്‌


പ്രവാസി ആയ രവിയേട്ടന് കല്യാണം കഴിഞ്ഞിട്ട് വര്‍ഷം എട്ടു കഴിഞ്ഞു പക്ഷെ പാവത്തിന് ഓമനിക്കാനും താലോലിക്കാനും ദൈവം ഒരു കുട്ടിയെ കൊടുത്തില്ല. നീണ്ട കാലത്തെ മരുന്നിനും പ്രാര്‍ഥനക്കും ഫലം ഉണ്ടായി അദ്ദേഹത്തിന് ഒരു ആണ്‍കുട്ടി പിറന്നു .സന്തോഷത്തില്‍ പങ്ങുചെരാന്‍ സ്വന്തകാരും ,സുഹൃത്തുക്കളും ,നാട്ടുകാരും എല്ലാരും വന്നു കുട്ടിക്ക് പേരും ഇട്ടു വിനയകുമാര്‍ . വന്നവര്‍കെല്ലാം കുട്ടിയെ ഭയങ്കര ഇഷ്ട്ടം ആയി നല്ല ഓമനത്തം ഉള്ള കുട്ടി ആ മുഖത്തിന്‌ ചേര്‍ന്ന പേര് വിനയകുമാര്‍ . ആള്‍കൂട്ടം കണ്ടോ, വിശപ്പുകൊണ്ടോ, കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി ഇതു കണ്ടുനിന്ന കുട്ടിയുടെ അമ്മുമ്മ പറഞ്ഞു മോളെ നീ കുട്ടിയെ ആ മുറിയില്‍ കൊണ്ട് പോയി മുലയൂട്ടു .വിശനിട്ടാണ് കുട്ടി കരയുന്നത് ഇതു കേട്ട ഉടനെ കുട്ടിയും ആയി മുറിയിലേക്ക് പോയി കുട്ടിയുടെ മാതാവ് അവരോടൊപ്പം കൂട്ടുകാരികളും. കുട്ടിയെ കൊഞ്ചിക്കുകയും ഉമ്മവേക്കുകയം . ലാളിക്കുകയും ചെയ്യുന്നതിനിടയില്‍ . പരിഷ്കാരിയായ ഒരുത്തി പറഞ്ഞു കുട്ടിക്ക് മുലപ്പാല്‍ ഊട്ടുന്നത് നമ്മുടെ സൌധര്യം കുറയും ഇതു കേട്ടതും കൂടെയുള്ളവരുടെ അനുഭവ കഥകളും അതിനു ഒരു പരിഹാരവും പറഞ്ഞു കൊടുത്തു "കുപ്പി " അന്ന് മുതല്‍ അവനു മുലപ്പാല്‍ കിട്ടുന്നത് നിന്നു ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു പ്രവാസി ജീവിതം മതിയാക്കി രോഗ ബാധിതനായി രവിയേട്ടന്‍ തിരിച്ചു നാട്ടില്‍ എത്തി യവ്വനത്തില്‍ സമ്പാതിച്ചത് വാര്‍ധ്യക്കത്തില്‍ അനുഭവിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഈ ഭുമിയ്ല്‍ നിന്നും യാത്രയായി ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു അവനു വയസു 21 ആയി അവനു അമ്മയെ ഭയങ്കര വെറുപ്പാണ് പക്ഷെ "കുപ്പി " ഭയങ്കര ഇഷ്ട്ടവും .