എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, September 21, 2012

എന്റെ ദുഃഖം

നിങ്ങള്‍ എന്നോട് ഏറ്റവും അധികം
പറയുന്നത് നിശബ്ദനായിരിക്കാനാണ്…
പക്ഷെ,
ഈ നിശബ്ദത എന്നെ
തടവുകാരനക്കുന്നു.
തണുത്ത പകലുകളെക്കാള്‍
ഞാന്‍ ഇഷ്ടപെട്ടത്
നീ വരുന്ന രാത്രികളെയായിരുന്നു.
പതിനാലുഇഞ്ചു കമ്പ്യൂട്ടര്‍ സ്ക്രീനിലെ
വളരെ ചെറിയ ചാറ്റ് വിന്‍ഡോയിലൂടെ
നീ എന്നെ നുണക്കള്‍ കൊണ്ട്
തഴുകി,തലോടി.
ശെരിയും തെറ്റും പോലെ, ഒന്നും പൂജ്യവുമായി
നമുടെ വികാരങ്ങള്‍
നീഗൂഢമായ നിര്‍ജീവ ലോകത്തേക്ക്
പാറി പറന്നു.
പുതിയ ലോകം പറയുന്നു
“അകലമില്ല, എല്ലാം അടുത്താണെ”ന്.
എന്നിട്ടും
ഞാനിനും ഏകനാണ്.
എനിക്ക് തോന്നുന്നത്
അകലം കുറഞ്ഞപ്പോള്‍
അടുത്തിരുന്നത് പോലും എനിക്ക് അന്യമായി തീര്‍ന്നെന്നാണ്.
കൊടിയുടെ ചുവപ്പിനു
കരിമ്പനടിച്ചു തുടങ്ങിയപ്പോള്‍
അതു ചെറിയ യുവാക്കളുടെ രക്തം കൊതിച്ചു.
വിജയവും തോല്‍വിയും ആപേക്ഷികമായ
യുദ്ധത്തിന്റെ മുന്‍നിരയിലേക്ക്
അതവരെ പറഞ്ഞയച്ചു.
അവരുടെ ഹൃദയത്തില്‍ നിന്നും
രക്തം പുഴപോലെ ഒഴുകിയപ്പോള്‍
ആ പഴയ ചുവന്ന കൊടി പിന്നെയും
പാറി പറന്നു…
മുതല കണ്ണീരൊഴുക്കി, ആധുനിക പൈശാചികര്‍
ടീവി ക്യാമറക്കള്‍ക്ക്‌ മുന്‍പില്‍
നാണമില്ലാതെ കരഞ്ഞപ്പോള്‍
സ്വന്തമായുണ്ടായിരുന്ന വാക്കുക്കള്‍ പോലും
കടം കൊടുത്തു പഴയ മനുഷ്യര്‍..
അവര്‍ നിശബ്ധരായിരുന്നു,
കാരണം അതല്ലാതെ മറ്റൊന്നും
അവരെ പഠിപ്പിച്ചിരുന്നില്ല, ആരും.
ഉത്തരമില്ലാത്ത ചോദ്യം പോലെ
ചെറിയ യുവാക്കളുടെ ഹൃദയമില്ലാത്ത
ശരീരങ്ങള്‍ അവര്‍ക്ക് മുന്നില്‍ കിടന്നു…
രാത്രിയില്‍ വിജനമായ വഴികളിലൂടെ
ഒറ്റയ്ക്ക് നടക്കുമ്പോള്‍
ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു,
ആത്മാവില്ലാത്ത മൊബൈല്‍ ഫോണിന്റെ ആത്മാവായി നീ
അടുത്തെത്തിയിരുന്നെങ്കിലെന്നു.
എത്ര നിരര്‍ത്ഥകമായ പ്രാര്‍ത്ഥന!
നീ എന്നും സ്വയം തീര്‍ത്ത തടവറയുടെ
സുരക്ഷിതത്വത്തിലായിരുന്നല്ലോ..
ഈ ചെറിയ കാലത്തിനിടക്കെന്നും
നിനക്ക് വേണ്ടി യുദ്ധം ചെയുന്ന പോരാളിയുടെ
വേഷമായിരുന്നു എനിക്ക്.
മുറിവേല്‍പ്പിക്കപ്പെടുന്ന പോരാളി
എന്നും തോല്പിക്കപെടുന്ന പോരാളി.
ഹൃദയമേ, എന്നിലിരുന്നു
മറ്റുള്ളവര്‍ക്ക് വേണ്ടി തുടിക്കുന്ന നിനക്ക് ലജ്ജയില്ലേ?
നമ്മുടെ ജീവിതം എന്നും മറ്റുള്ളവര്‍ക്കു
ആശ്വാസം കണ്ടെത്താനുള്ള എന്തോ ഒന്നാണ്.
നമ്മുടെ ദുഃഖങ്ങള്‍,
അവരുടെ കണ്ണീരക്കറ്റനുള്ള വെറുമൊരു കാരണവും!
                  

No comments:

Post a Comment