എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, October 26, 2012

തല്ലിക്കൊഴിക്കരുത്, കുട്ടനാടിന്‍റെ പ്രതീക്ഷകള്‍

കേരളത്തിന്‍റെ നെല്ലറ എന്ന അപരനാമമുള്ള കുട്ടനാട് നാശോന്മുഖമായിട്ട് പതിറ്റാണ്ടുകളായി. കായല്‍ രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും കുത്തകയാക്കി വച്ചിരുന്ന കൂറ്റന്‍ പാടശേഖരങ്ങള്‍ ഒരുകാലത്ത് കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയുടെ പത്തായപ്പുരകളായിരുന്നു. ചൂഷണവും കായല്‍ കൈയേറ്റങ്ങളും അടിമപ്പണിയും കൊടികുത്തിയ നാളുകളില്‍ രൂപം കൊണ്ട പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തില്‍ കുത്തക ഭൂപ്രഭുക്കള്‍ ഒലിച്ചുപോയി. ലോകപ്രശസ്ത നെല്ലറകളായിരുന്ന റാണി, ചിത്തിര, മാര്‍ത്താണ്ഡം ഉള്‍പ്പെടെയുള്ള പാടശേഖരങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവ ഇടത്തരം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൈമാറി. തത്വദീക്ഷയില്ലാതെയുള്ള രാസവള പ്രയോഗവും കീടനാശിനി പ്രയോഗവും കുട്ടനാടിനെ കെട്ടനാടാക്കി മാറ്റി. വെള്ളത്തിലും കരയിലും പലതരം രോഗാണുക്കള്‍ വ്യാപകമായി. അതീവഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു പോലും ഇത് ഇടവരുത്തി.

അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍ നദികളുടെ ഡെല്‍റ്റയാണ് കുട്ടനാടിനെ ഫലഭൂയിഷ്ഠമാക്കുന്നത്. വളക്കൂറുള്ള ചെളിയില്‍ ചിറകെട്ടിയും ചക്രം ചവിട്ടിയുമൊക്കെയായിരുന്നു പണ്ടുകാലത്തുള്ള കൃഷിയിറക്കല്‍. പിന്നീട് ജലനിയന്ത്രണം യന്ത്രവത്കൃതമാക്കി. കനാലുകളും ചെറു തോടുകളും നിര്‍മിച്ച് വെള്ളം ഒഴുക്കിവിട്ടായിരുന്നു കൃഷിയിറക്ക്. കായലിലും ആറ്റുവക്കിലും കൂറ്റന്‍ ബണ്ടുകള്‍ തീര്‍ത്ത് വെള്ളക്കെട്ടുകള്‍ സംരക്ഷിച്ചു നിര്‍ത്തി. എന്നാല്‍ വര്‍ഷകാലങ്ങളിലെ പ്രളയവെള്ളത്തില്‍ ബണ്ടുകള്‍ തകര്‍ന്നൊലിക്കുന്നത് നിത്യസംഭവമായി. മടവീഴ്ച സര്‍വവ്യാപകമായി. അനേകായിരം ഹെക്റ്റര്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷി പ്രളയത്തില്‍ മുങ്ങി പതിരായി. വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചുപോന്ന ഈ കൊടും ദുരിതത്തിനുള്ള പ്രതിവിധിയാണ് വിഖ്യാതമായ കുട്ടനാട് പാക്കെജ്.

ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥന്‍ നേതൃത്വം നല്‍കുന്നത് റിസെര്‍ച്ച് ഫൗണ്ടേഷനാണ് പാക്കെജിന്‍റെ സ്രഷ്ടാക്കള്‍. കേരളത്തിന്‍റെ സമഗ്ര കാര്‍ഷിക പുരോഗതിയും കുട്ടനാടിന്‍റെ അത്യുത്പാദന മികവുമാണ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നിര്‍ദിഷ്ട കുട്ടനാടന്‍ പാക്കെജിലൂടെ ലക്ഷ്യംവച്ചത്. 2008 ജൂലൈ 24ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ സമഗ്ര പദ്ധതിക്ക് ഒട്ടാകെ 1840 കോടി രൂപ അടങ്കലുണ്ട്. തകര്‍ന്നടിഞ്ഞുപോയ കുട്ടനാടിനെ കരകയറ്റാന്‍ ഈ പദ്ധതിയും അതിനുവേണ്ടി നീക്കിവച്ച വിഹിതവും ഏറെക്കുറെ മതിയാവുമായിരുന്നു. ഏറെ ഉപകരിക്കപ്പെടുമായിരുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണം സംബന്ധിച്ച് കുട്ടനാട്ടിലെ കര്‍ഷകര്‍ കണ്ട സ്വപ്നം പക്ഷേ, ഇനിയും പൂവണിഞ്ഞില്ല. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് പദ്ധതിയുടെ നിര്‍വഹണം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മുന്തിയ രണ്ടു കേന്ദ്ര മന്ത്രിമാരും ഒരു മുഖ്യമന്ത്രിയും രണ്ടു സംസ്ഥാന മന്ത്രിമാരും ഒരു കേന്ദ്ര സഹമന്ത്രിയുമൊക്കെ സംഭാവന ചെയ്ത ജില്ലയാണ് ആലപ്പുഴ. ഈ ജില്ലയില്‍ ഉള്‍പ്പെട്ട കുട്ടനാടിന്‍റെ സ്പെഷ്യല്‍ പാക്കെജ് പക്ഷേ, മൂന്നുവര്‍ഷമായി ചുവപ്പുനാടയില്‍ കുടുങ്ങിയിട്ടും ഇവര്‍ക്കാര്‍ക്കും ഒരു ദണ്ഡവും തോന്നിയില്ല. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കുട്ടനാട് പാക്കെജ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് മുന്‍കൈയെടുത്താണു പാക്കെജ് നടപ്പാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. മുടങ്ങിക്കിടന്ന പദ്ധതിയുടെ നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പണി പുരോഗമിക്കുന്നതോടൊപ്പം വ്യാപകമായ അഴിമതിക്കഥകളും പുറത്തുവന്നു തുടങ്ങി. കോള്‍പാടങ്ങളെ ഓരുവെള്ളത്തില്‍ നിന്നു രക്ഷപെടുത്താന്‍ പുറംബണ്ട് നിര്‍മിക്കുന്ന ജോലിയാണ് ഇപ്പോള്‍ കാര്യമായി പുരോഗമിക്കുന്നത്. അതാവട്ടെ വന്‍ ക്രമക്കേടുകളിലേക്ക് നീങ്ങുന്നുന്നൊണു സൂചന. ചില സ്വകാര്യ വ്യക്തികളുടെയും അവരുടെ റിസോര്‍ട്ടുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെയും സുരക്ഷയാണു നിര്‍ദിഷ്ട കുട്ടനാട് പാക്കെജിന്‍റെ ആകെത്തുകയെന്ന് ഇതിനകം തന്നെ ശക്തമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സ്ഥലം എംപിയും എംഎല്‍എയും തമ്മില്‍പ്പോലും തുറന്ന പോരിന് ഇതു കളമൊരുക്കി.

താരതമ്യേന ദുര്‍ബലമായ ബണ്ടുകളാണ് എംഎസ്എസ്ആര്‍എസ് ശുപാര്‍ശ ചെയ്തതെന്നാണ് ഒരു ആക്ഷേപം. സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിലേക്കാണ് നയിക്കുന്നതെന്ന ആക്ഷേപവും എത്രയും പ്രസക്തം.

കുട്ടനാട്ടിലെ ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിഷേധത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും പരിണത ഫലമാണ് കുട്ടനാട് പാക്കെജ്. ഒരു പ്രത്യേക പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനും ശാസ്ത്രീയമായ ഉപയോഗത്തിനും സംസ്ഥാനത്തു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണു കുട്ടനാട് പാക്കെജിന് അനുവദിച്ചു കിട്ടിയത്. അതാവട്ടെ കൊടിയ അഴിമതിയിലേക്കാണു നയിക്കുന്നത് എന്ന വസ്തുത കുട്ടനാട്ടുകാരെ മാത്രമല്ല, കേരളത്തിന്‍റെ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരാളെയും നിരാശപ്പെടുത്തും. കുട്ടനാട് പാക്കെജിനു പിന്നില്‍ നടക്കുന്ന ഏത് അഴിമതിയും സ്വന്തം കഞ്ഞിക്കലത്തില്‍ മണ്ണുവാരിയിടുന്നതിനു സമമാണ്. അങ്ങനെയൊരു ഹീനകൃത്യം ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. കുട്ടനാട് പാക്കെജ് സംബന്ധിച്ച് ഇതിനോടകമുയര്‍ന്നുവന്ന മുഴുവന്‍ അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവട്ടെ. ഒച്ചിന്‍റെ വേഗതയില്‍ ഇഴയുന്ന കുട്ടനാട് പാക്കെജ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കുട്ടനാടിന്‍റെ മാത്രമല്ല, കാര്‍ഷിക കേരളത്തിന്‍റെ മുഴുവന്‍ സ്വപ്നവും പ്രതീക്ഷയുമാണ് ഈ പാക്കെജ്. അതു തല്ലിക്കെടുത്താന്‍ ആരെയും അനുവദിച്ചുകൂടാ. ജനങ്ങളും സര്‍ക്കാരും അതിനു കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാവൂ.

Tuesday, October 16, 2012

വഞ്ചി പാട്ടിന്റെ പിറവി



RdÖàÉvÈÞÍÞ ÎáµáwÞ ÎáøÞLµ,ÈÞøÞÏà ÈßæzÏí µÞÃáÎÞù޵âSQ. ¨ µàVJÈ¢ ÈæN ³VNßMßAáKÄí ¼çÜÞrÕJßæa ¦øÕçJÏÞÃí. ÕFßÉÞGßÜïÞæÄ ¼ÜçÎ{µZ §Üï. ÈçÄÞKÄ ÕãJJßÜÞÃí ÕFßMÞGáµZ øºß‚ßGáUÄí. §ÄßÈá ÉáùçÎ æÕ‚áÉÞGí ®K çÉøßW dÖàÉvÈÞÍæÈ ØíÄáÄßAáK µàVJÈÕᢠÕFßÉÞGÞÏß æºÞÜïÞùáIí. ¨ µàVJÈÎÞÃí ©dÄGÞÄß ¼ÜçÎ{ÏßæÜ ¼Üç¸Þ×ÏÞdÄÞØÎÏJí æºÞÜïÞùáUÄí. µáçºÜÕãJ¢, Íà×íÎÉVÕ¢, èÈ×Ç¢, ØLÞÈç·ÞÉÞÜ¢, ÉÞÜÞÝß ÎÅÈ¢, È{ºøßÄ¢, Í·ÕÄí ÆâÄí, ¦ùzá{ºøßdÄ¢ ®KßÕÏÞÃí dÉØßiÎÞÏ ÕFßMÞGáµZ.

ØíçÄÞdÄ·ÞÈBZ,ÕFßMÞGí, æÕ‚áÉÞGí ®KßBæÈ ÎâKá ·ÞÈØdOÆÞÏBZ ¦ùzá{ ¼ÜçÎ{ÏíAáIí. QRÉJáÆßAᢠÄCÜÞÆßÈßW ÉÕæÈ èµæÄÞÝáçKX, ÉÞÜÞÝßÏßW ÉUßæµÞUᢠÉvÈÞÍÞ èµæÄÞÝáçKXQ... ¨ ÎGßÜÞÃí ØíçÄÞdÄ·ÞÈBZ. ÈçÄÞKÄÏßÜáU ÕFßMÞGáøàÄßÏßW ¥WM¢ ÎáçKÞGí ÄáÝAÞV µáÈßEßøáKí ÄÞ{JßW ÄáÝÏßGí æÕU¢ ÉáùçµÞGá ÄUßÕß¿á¢. ÎâKÞÎæJ ·ÞÈøàÄßÏÞÏ æÕ‚áMÞGßW È¿áÕáÈßÕVKßøáKí ¨ÃJßæÈÞJá æÕUJßW ÈßKí ©ÏVJßÏ ÄáÝ ÎáçKÞGÞEí ÕàIᢠÄÞÝíJß ÉáùçµÞGí æÕU¢ ÕÜß‚á ÄUá¢.

ÕÞÆcçÎ{B{ßÜïÞæÄ ÉÞ¿áK ²øáÄø¢ Ø¢¸·ÞÈB{ÞÃí ÕFßMÞGáµZ. ²øÞZ ÉÞ¿ßæAÞ¿áAáKÄí ÎxáUÕV ÉÜÄøJßW ¸G¢ Äßøß‚í ¯xáÉÞ¿áKá. ÎáNâKá ¸GB{ßÜÞÃí ²ÞçøÞ ¨ø¿ßÏᢠÉÞ¿ßJàVAáKÄí. ܸá·ÞÈB{ßW ÈßKá ÆàV¸µÅÞµÞÕcB{ßçÜÏíAáU ÉøßÕVJÈÎÞÃí ÕFßMÞGáµ{ßW µÞÃáKÄí. ÉÞGáµÞV 'æÄÏí æÄÏí ĵ æÄÏíæÄÏíçÄÞ¢", ®KᢠøIÞ¢ dÉÞÕÖc¢ 'ÄßJJÞÄßæJÏíæÄÏí "®KᢠÉÞ¿áKá. Äá¿VKá ÎáXÉÞGáµÞV Õøß ÎáÝáÕX ÉÞ¿áçOÞZ ÉßXÉÞGáµÞV §Äá øIáÄÕà ¦ÕVJß‚ÄßÈáçÖ×¢ 'æÄÏíÄÄµÄ ÄàµÄµçJÞ¢ ÄßæJÏí ĵ æÄÏíæÄÏíçÄÞ¢" ®K ÕÞÏíJÞøß ÉÞ¿áKá.

ÎàÈ‚ßW ÄÞÜâAßW øÞÎÉáø¢ çÆÖæJ µÕßÏᢠÉmßÄÈáÎÞÏ ²øá ÕÞøcV æµÞÜïÕV×¢ 945W ®ÝáÄßÏÄÞÃí µáçºÜÕãJ¢ ÕFßMÞGí ®Kí ÍÞ×Þ ºøßdÄ¢ ÉùÏáKá. ÕÞøcV ÕFßMÞGí ®ÝáÄÞÈáIÞÏ µÞøÃæJAáùß‚áU µ@ÏßBæÈ :
µÞVJßµÄßøáÈÞZ øÞÎÕVÎ ÎÙÞøÞ¼ÞÕí ²øßAW èÕAæJJß. ÕßÕø¢ ¥ùßE ÕÞøcøáæ¿ Öß×czÞøáæ¿ ÈßVÌt dɵÞø¢ ºßÜ ç‰ÞµB{áÎÞÏß ÕÞøcV ÎÙÞøÞ¼ÞÕßæÈ ØwVÖß‚á. ç‰ÞµBZ Îßµ‚æÄKá µI ÎÙÞøÞ¼ÞÕí ÕÞøcVAí ØNÞÈB{ᢠÈWµß. ÎÙÞøÞ¼ÞÕßæa οAÏÞdÄÏßW ÕÞøcæøÏᢠ²M¢µâGß. §¿Aí ÕUJßW ÏÞdÄ æºç‡Iß ÕKçMÞZ ²øá ÕUMÞGí ©IÞAß ÉÞ¿áÕÞX øÞ¼ÞÕí ÕÞøcçøÞ¿í µWMß‚á. ÉøΠ͵íÄÈÞÏ ÕÞøcV æÉøá¢ÄãçAÞÕßÜMæÈ ÇcÞÈß‚á æµÞIí ÉÞ¿ßÏ ÉÞGÞÃí µáçºÜÕãJ¢ ÕFßMÞGÞÏÄí. ÏÞdÄ ÄßøáÕÈLÉáøJí ¥ÕØÞÈßAáçOÞZ µáçºÜÕãJJßæa µ@ÏᢠÉÞ¿ßÄàVKßøáKá.

ÍÞ×Þ ºøßdĵÞøÈÞÏ Éß. ç·ÞÕßwMßUÏáæ¿ ¨ Èß·ÎÈÎÞÃí ÕFßMÞGßæa ©qÕÕáÎÞÏß ÌtæMGí ¥¢·àµøßAæMGßøßAáKÄí. §ÄßW ÈßKí ¥dÄ ÍßKÎÜïÞJ µ@µ{ᢠdɺÞøJßÜáIí. ÉÞæGÝáÄÞX µWMß‚Äí µÞVJßµÄßøáÈÞZ øÞÎÕVN ÎÙÞøÞ¼ÞÕæÜïKᢠøÞÎÕVNÏáæ¿ ¥NÞÕÈÞÏ ÎÞVJÞmÕVNÏÞæÃKᢠÉùÏæM¿áKá. µ@Ïáæ¿ µÞÜ·ÃÈæÏAáù߂ᢠ¥ÍßdÉÞÏÕcÄcÞØÎáIí. µáçºÜÕãJÎÜïÞæÄ ÎçxæÄCßÜᢠµãÄßµZ ÕÞøcV ®ÝáÄßÏßGáçIÞ ®KᢠµæIJßÏßGßÜï. ²Ká ÄàV‚ÏÞÃí. ÕÞøcøáæ¿ ¦ÆcµãÄßÏæÜïKᢠ§øáJ¢ ÕK ®ÝáJáµÞøÈÞæÃKᢠÕß{ßç‚ÞÄáK ÄøJßÜÞà ÕFßMÞGßæa Øìwøc¢. ÆøßdÆÈÞÏ ÕÞøcV µáçºÜæa ÆáøßÄÆá:BZ ÉùÏáKÄßÜâæ¿ ØbL¢ µ@ ÄæK ÉùÏáµÏÞæÃKí ÕßÖbØßAáK ÍÞ×Þ ºøßdĵÞøzÞøᢠ©Ií. ÕFßMÞGáIÞAÞX ÕÞøcçøÞ¿á µWMß‚ ÎÙÞøÞ¼ÞÕᢠµÕßÏáæ¿ ÆÞøßÆc Æá:~¢ ÎÈØßÜÞAß dÖàµã×íÃX µáçºÜæÈ ®K çÉÞæÜ ØOJá ÈWµß ÕÞøcæø ¥Èád·Ùß‚á ®KÞÃí æ®ÄßÙc¢.

ÍÞ·ÕÄ¢ ÆÖÎØíµtJßæÜ ©JøÞVi¢ ®YÉÄᢠ®YÉæJÞKᢠ¥ÇcÞÏB{ßæÜ µáçºÜæa µ@ÏÞÃí ÕFßMÞGßÈÞÇÞø¢. ÕøßµZAß¿ÏßÜáU 'ÄßèJÏí ĵèÄ"®K µâGÞÏíÎÏáæ¿ ¦øÕ¢ ÎÈá×cµáÜJßæa dÉÞºàÈÎÞÏ ÄÞ{çÌÞÇæJÏÞÃí ³VNæM¿áJáKÄí.

ÉáÄßÏ µÞÜJßæa ÕU¢µ{ß ÎrøBZ ²øáAáK ØíxÞVGßBí çÉÞÏßaßÈᢠËßÈß×ß¹í çÉÞÏßaßÈᢠ§¿ÏßÜáU ¼Ü ÆâøJßÈí ¦çÕÖ¢ ÈWµáKÄí ÉÝÏ µÞÜJßæa §ì §ìø¿ßµ{ÞÃí. µáçºÜÕãJ¢ ÕFßMÞGßæa ÎçÈÞÙÞøßÄÏßÜïÞæÄ ²øá ÕU¢µ{ß ÎWØøÕᢠÉâVÃÎÞµßæÜïKí ÎÜÏÞ{ß ÕßÖbØßAáKá.

Sunday, October 7, 2012

ഗുരുദേവ നിന്ദയരുത്‌


                    നന്മയുടെ പ്രവാചകനായ ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ ഈയടുത്ത കാലത്തുയര്‍ന്നു വന്ന വിവാദങ്ങള്‍ അനാവശ്യവും ഗുണപരമല്ലാത്തതുമാണ്‌. വിശ്വവിജയിയായ ഈ സന്യാസി ശ്രേഷ്ഠന്റെ നാമധേയം കാലദേശങ്ങള്‍ക്കതീതമായി ഉയര്‍ന്നുനില്‍ക്കുന്നതാണ്‌. കോണ്‍ഗ്രസ്സ്പാര്‍ട്ടിയുടെ ഒരു ജില്ലാ നേതാവ്‌ ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തിയതിനെ എതിര്‍ക്കാതിരപ്പാന്‍ എസ്‌.എന്‍.ഡി.പി.ക്ക്‌ കഴിയുമായിരുന്നില്ല.അതില്‍ യോഗം വിജയിക്കുകയും ചെയ്തു.
കൊല്ലത്തുകാരനായ ഒരു ന്യൂനപക്ഷപ്രേമി എഴുത്തുകാരന്‍ ഗുരുദേവനെയും ചട്ടമ്പിസ്വാമികളേയും പരസ്പരവിരോധികളായി ചിത്രീകരിച്ച്‌ വിവാദത്തിന്‌ വഴിവരുന്നിട്ടിരുന്നു. ഗുരുദേവനെ ഡി.വൈ.എഫ്‌.ഐ മുതല്‍ എന്‍.ഡി.എഫുകാര്‍ വരെ തെറ്റായി വ്യാഖ്യാനിച്ച്‌ ഹിന്ദുഭ്രമണപഥത്തിന്‌ പുറത്തു നിര്‍ത്താന്‍ ശ്രമിക്കയാണ്‌. ഗുരുദേവന്റെ ജീവിതവും സന്ദേശവും ശരിയാംവിധം ജനമനസ്സുകളിലെത്തിച്ച്‌ കുപ്രചരണക്കാരെ ചെറുത്തുതോല്‍പ്പിക്കയാണ്‌ വേണ്ടത്‌.

                  സര്‍വ്വസംഗപരിത്യാഗിയായ സന്യാസി കേവലം സ്വന്തം ആത്മീയ ഉല്‍ക്കര്‍ഷത്തിനും മോക്ഷത്തിനും ഊന്നല്‍ നല്‍കി ചുരുങ്ങിയപ്പോഴാണ്‌ ഭാരതീയ സമൂഹത്തിന്‌ ആത്മീയ അപഭ്രംശവും താളപ്പിഴകളുമൊക്കെയുണ്ടായത്‌. സ്വന്തം മോക്ഷത്തേക്കാള്‍ സമൂഹത്തിന്റെ ഗുണമാണ്‌ ഗണിക്കപ്പെടേണ്ടതെന്ന്‌ ചിന്തിച്ച സന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടത്തിലാണ്‌ ശ്രീനാരായണഗുരുദേവനുള്ളത്‌. സാമൂഹിക പരിഷ്കരണ സംരഭങ്ങളും അനാചാരവിരുദ്ധപോരാട്ടങ്ങളും വേദസംസ്കാരത്തിന്റെ ഭാഗമെന്ന്‌ കരുതി ജീവിതം അതിനായി സമര്‍പ്പിച്ചു എന്നുള്ളത്‌ ഗുരുദേവന്റെ സവിശേഷതയാണ്‌. യോഗതേജസ്സിന്റെ പ്രകാശഗോപുരമായ ഈ യതിവര്യനെ ചരിത്രം നവോത്ഥാനത്തിന്റെ പ്രവാചകനായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

             ജാതീയതയും അസ്പര്‍ശതയും കൊടുംക്രൂരതയായി മനുഷ്യനെ വേട്ടയാടുന്ന കേരളത്തില്‍ ദുരവസ്ഥകണ്ട്‌വേദനിച്ചാണ്‌ സ്വാമി വിവേകാനന്ദന്‍ മലയാള നാടിനെ ‘ഭ്രാന്താലയം’ എന്നു വിശേഷിപ്പിച്ചത്‌. ഹിന്ദു സമൂഹത്തില്‍ ഓരോ ജാതിക്കാരനും തനിക്കു താഴെയുള്ളവരെന്ന്‌ മറ്റൊരു കൂട്ടരെ ചിത്രീകരിച്ച്‌ അവരുടെ മേല്‍ അയിത്തവും അടിമത്തവും അടിച്ചേല്‍പ്പിച്ചതായാണ്‌ ചരിത്രം ചൂണ്ടിക്കാട്ടുന്നത്‌. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്നവരുടെ മോചനത്തിനായി അത്യദ്ധ്വാനം ചെയ്ത മഹാരഥന്മാരുടെ പട്ടികയില്‍ ഗുരുദേവന്റെ സ്ഥാനം ഏറ്റവും മുന്നിലാണ്‌.

                    കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമുദായ പരിഷ്കര്‍ത്താവും പതിത സമുദായോദ്ധാരകനും ഗുരസ്വാമികളായിരുന്നു. സ്വാമിജിയ്ക്കു ആറു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ കാണാതെ വരികയും കുടുംബാംഗങ്ങള്‍ കുട്ടിയെ അന്വേഷിച്ചു വലയുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രത്തിനോടുചേര്‍ന്ന്‌ തപസ്സിരിക്കുന്നതായി കണ്ടെത്തിയ പുലയസമുദായാംഗം ‘തൊട്ടുകൂടായ്മ’ കാരണം കുട്ടിയെ സ്പര്‍ശിക്കാതെ വീട്ടുകാരെ വിവരമറിയിക്കാന്‍മാത്രം കഴിയുന്ന നിസ്സഹായാവസ്ഥയിലായിരുന്നു എന്ന്‌ ഗുരുദേവകഥ വിളിച്ചോതുന്നു. ഈ ദിവ്യബാലന്റെ ആത്മീയ തേജസ്സും അന്ന്‌ നടമായിരുന്ന ജാതീയതയുടെ ക്രൂരതയുമാണ്‌ പ്രസ്തുത സംഭവം തെളിയിക്കുന്നത്‌.

            ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും ആത്മീയ ഔന്നിത്യം ആവോളം നേടിയ ശ്രീനാരായണഗുരു താന്‍ നേടിയ ബ്രഹ്മസാക്ഷാത്കാരം സാമൂഹ്യപ്രതിബദ്ധത നിറവേറ്റാനായി സമര്‍പ്പിക്കുകയാണുണ്ടായത്‌. ജാതീയമായ കെടുതികളെകൊണ്ട്‌ പൊറുതിമുട്ടിയ അവശ സമൂഹത്തില്‍ പിറന്നുവീണ സ്വാമിജി ആദ്ധ്യാത്മിക പന്ഥാവിലൂടെയാണ്‌ ഉച്ചനീചത്വങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ പോരാടിയത്‌. ഗുരുദേവ വിരചിതമായ 57 പദ്യഗദ്യകൃതികളും ഭാരതീയ ആദ്ധ്യാത്മികതയുടെ സന്ദേശം വിളിച്ചോതുന്നവയാണ്‌. ക്ഷേത്രസങ്കല്‍പ്പത്തില്‍ ബിംബപ്രതിഷ്ഠ മുതല്‍ കണ്ണാടിപ്രതിഷ്ഠ വരെ അദ്ദേഹം നടത്തിയത്‌ തന്ത്രശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അധ:സ്ഥിത വിഭാഗങ്ങള്‍ക്കിടയിലും മറ്റും അസാധാരണമായ ആത്മീയ ഉണര്‍വ്വാണ്‌ ഗുരുദേവന്റെ ശ്രമഫലമായി ഉണ്ടായത്‌
ശിവലിംഗ സ്വാമികള്‍, ചൈതന്യ സ്വാമികള്‍,സത്യവ്രതന്‍, ധര്‍മ്മതീര്‍ത്ഥന്‍, ആനന്ദതീര്‍ത്ഥന്‍ തുടങ്ങി ശ്രീനാരായണഗുരു ശിഷ്യന്മാരില്‍ പലരും സവര്‍ണ്ണ സമുദായത്തില്‍പ്പെട്ടവരായിരുന്നു എന്നസത്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. യജ്ഞവേദ സംസ്കാര സ്ത്രോതിന്റെ ബഹിര്‍സ്ഫുരണം തന്നെയായിരുന്നു ശ്രീനാരായണഗുരു സ്വാമിയില്‍ വിരചിതമായ ഹോമമന്ത്രം വിളിച്ചോതുന്നത്‌. അദ്വൈത ദര്‍ശനത്തിന്റെ ആഴക്കയങ്ങള്‍ സാധാരണക്കാര്‍ക്ക്‌ പ്രാപ്യമാക്കാന്‍ ഗുരുദേവനോളം ശ്രമിച്ച്‌ വിജയിച്ച മറ്റൊരു മലയാളിയെ ചരിത്രത്തില്‍ കണ്ടെത്താനാവില്ല.

             ശ്രീനാരായണഗുരുവിന്റ ആത്മീയ തേജസ്സും നവോത്ഥാന ശ്രമങ്ങളും മലയാള നാടിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം ആസേതുഹിമാചലം അദ്ദേഹത്തിന്റെ കാലത്തുതന്നെ വ്യാപിച്ചിരുന്നു. കാലദേശങ്ങള്‍ക്കപ്പുറം വിശ്വപ്രേമത്തിന്റെ തലത്തിലേയ്ക്ക്‌ ഉയര്‍ത്തപ്പെട്ട ഒന്നാണ്‌ ഗുരുദേവ ദര്‍ശനം. എന്നാല്‍ ഗുരുദേവന്റെ മഹാസമാധിക്കുശേഷമുള്ള ആദര്‍ശനവിശ്വവിജയ പ്രയാണത്തിന്‌ തടസ്സം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇനിയെങ്കിലും പരിശോധിച്ചറിയേണ്ടതാണ്‌.

           ഗുരുവിന്റെ പ്രസക്തിയും പ്രാധാന്യവും കേരളത്തിന്റെ അതിരുകള്‍ വിട്ട്‌ ഭാരതമാസകലം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ 1922 നവംബറില്‍ ഗുരുവിനെ സന്ദര്‍ശിച്ച ശേഷം മഹാകവി രവീന്ദ്രനാഥ ടാഗോര്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രശംസാവചനങ്ങള്‍ മികച്ച തെളിവാണ്‌. “ഞ്ഞാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ചുവരികയാണ്‌. ഇതിനിടയ്ക്ക്‌ പല സിദ്ധന്മാരെയും മഹര്‍ഷിമാരെയും കണ്ടിട്ടുണ്ട്‌. എന്നാല്‍ ശ്രീനാരായണ ഗുരുവിനെക്കാള്‍ മികച്ചതോ, അദ്ദേഹത്തിന്‌ തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല. അനന്തതയിലേക്ക്‌ നീട്ടിയിരിക്കുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസ്സും ഞാന്‍ ഒരിക്കലും മറക്കുന്നതല്ല”. ഗുരുദേവദര്‍ശനം മാനവരാശിക്ക്‌ മുഴുവന്‍ വഴികാട്ടിയാകുംവിധം വ്യാപിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നറിയാന്‍ ടാഗോറിന്റെ വിലയിരുത്തലിനപ്പുറം മറ്റൊന്താണുവേണ്ടത്‌?

Tuesday, October 2, 2012

കുട്ടനാടന്‍ കള്ള്


ചാരായ നിരോധനത്തോടെ നാടെങ്ങും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത വ്യാജമദ്യവും ഇന്ത്യന്‍ നിര്‍മിത മേശക്കള്ളും വ്യാപകമായിക്കഴിഞ്ഞു.
 
അമ്മായിയമ്മയും മരുമോളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തില്‍ മനം നൊന്തവര്‍, തലതിരിഞ്ഞുപോയ സന്താനങ്ങളെയോര്‍ത്ത്‌ ഉള്ളുരുകിയവര്‍, ലോട്ടറിയടിക്കാത്തതില്‍ നിരാശരായവര്‍ എന്നുവേണ്ട  ഐഡിയ സ്റ്റാര്‍സിംഗറില്‍ നിന്നു പുറത്തു പോയതില്‍ മനം തകര്‍ന്നവര്‍ തുടങ്ങി സകല പുരുഷകേസരികളും കുടിക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി.മദ്യവും മതവുമാണിപ്പോള്‍ മലയാളിയുടെ മയക്കുമരുന്ന്.

കുട്ടനാട്ടില്‍ വ്യാജ മദ്യം എവിടെയും കിട്ടും  പക്ഷെ ഒറിജിനല്‍  വിദേശ മദ്യം കിട്ടാന്‍   അടുത്തുള്ള  ടൌണ്‍കളില്‍ പോകണം 

ഈ കച്ചവടത്തിന്  അവിടുത്തെ  പോലീസും  അകമൊഴിഞ്ഞ  സഹകരണം ഉണ്ട് .ചില ദിവസങ്ങളില്‍ ഒരു  ചെക്കിങ്ങിന് ഏമാന്‍മാര്‍ ജീപ്പും  എടുത്തു  ഇറങ്ങും  തൊപ്പി കൈയില്‍ എടുക്കുന്നതിനു മുന്‍പ്പ്  നാട്ടിലെ വ്യാജ മദ്യ വില്പ്പനകാരായ  സുഹൃത്തുക്കള്‍ക്ക്  ഫോണ്‍ ചെയ്തു  പറയും  ഞങ്ങള്‍ വരുന്നുണ്ടേ ... ഇതില്‍  കൂടുതല്‍ എന്ത് വേണം ...

എന്റെ  നാട്ടില്‍ വന്നാല്‍  ഇന്നും  ഞാന്‍  കാണിച്ചു തെരാം നമ്മുടെ നീയമാപലകര്‍ക്ക്  വ്യാജ മദ്യ വില്പനകാരുടെ  വില്‍പ്പന ...
പക്ഷെ  എല്ലാവരെയും പോലെ  നിങ്ങളും വന്നു അവന്‍ തരുന്ന  നക്കാപിച്ചയും വാങ്ങി വാലും ചുരുട്ടി പോകരുത് .
 കുട്ടനാട്ടില്‍ മദ്യം  പലവിധം  ഉണ്ടേ ...   നല്ല "വാറ്റു ചാരായം" ,    ആയുര്‍ വേദ  വിധി പ്രകാരം തയാര്‍ ചെയ്യുന്ന "വ്യാജ അരഷ്ട്ടം", വിദേശ മദ്യത്തെ വെല്ലുന്ന  നല്ല "ഫോറിന്‍" , കുട്ടനാടന്‍ തനിമയില്‍ കലക്കി കൂട്ടുന്ന  "ആനമയക്കി" കള്ള് ,എന്ത്  വേണം ....പറഞ്ഞാല്‍ മതി .

കള്ളുഷാപ്പില്‍  കള്ളു മാത്രമല്ല ഒരുവിധപ്പെട്ട എല്ലാ നല്ല  ജീവജാലങ്ങളുടെയും ഇറച്ചിയും ലഭിയ്ക്കും " കുളത്തില്‍ കോഴി"  ഇവന്‍  കുട്ടനാടന്‍  സ്പെഷ്യല്‍  ആണ്  നിങ്ങളുടെ ഭാഷയില്‍ സാക്ഷാല്‍  "ആമ" പിന്നെ മുയല്‍, കൊറ്റി (കൊക്ക് ),  തവള , മീന്‍ വകയില്‍ എല്ലാം  (ആറ്റു മീന്‍, കടല്‍ മീന്‍ , വളര്‍ത്തു മീന്‍ ),  ഞണ്ട് , കക്കാ ഇറച്ചി , ബീഫ്, കോഴി, താറാവ് , പന്നി,ആട് , കാട ,കപ്പ , കള്ളപ്പം  (വെള്ളേപ്പം ) പൊറോട്ട ,ഉണ്ണ് എന്ന് വേണ്ട  കുട്ടനാടന്‍ വിഭവങ്ങള്‍ എല്ലാം കിട്ടും

 കള്ളു ഷാപ്പില്‍  ചെല്ലുമ്പോള്‍ ഭാഗ്യം  ഉണ്ടെക്കില്‍ അവശകലാകാരന്‍ മാരുടെ  കവിതാപാരായണം , ഗാനമേള, .എന്നിവയും കേള്‍ക്കാം  ,….അവരുടെ  പ്രകടനം നിങ്ങള്‍ ആസ്വതിക്കുന്ന പോലെ അവര്‍ക്ക് തോന്നിയാല്‍  പണികിട്ടും  പതുക്കെ അടുത്ത് വരും കുശലം  ചോദിക്കും പിന്നെ നിങ്ങളുടെ ഗ്ലാസില്‍ ഇരിക്കുനത് എടുത്തു ആള് കുടിക്കും  നിങ്ങളുടെ മുഖത്ത്  ചിരിയാണ് എങ്കില്‍  പിന്നെ അട്ട ഒട്ടി പിടിക്കുന്നപോലെ  കൂടെ കൂടും  പിന്നെ പിടി വിടാന്‍  കുറച്ചു പാട് പെടും ....

കേരളത്തില്‍  കള്ളു ചെത്തും . ഷാപ്പുകളും  നിര്‍ത്തണം  എന്ന് വാദിക്കുന്നവരുടെ  ലക്‌ഷ്യം  എന്താണ്  കേരള ജനതയുടെ നന്മ്മയാണോ ഉദേശിക്കുന്നത് ? അതാണ്‌ ലക്‌ഷ്യം എങ്കില്‍  കേരളത്തില്‍ നിന്നും മദ്യ നിര്‍മാര്‍ജനം നടത്തി കൂടെ ..
 അതോ ..വിദേശ കമ്പനികള്‍ക്ക് ഈ മേഖലയും  തീറെഴുതി കൊടുക്കാന്‍ ആണോ  പ്ലാന്‍ .....
വിദേശ മദ്യം ഉള്‍പടെ എല്ലാ ലഹരി വസ്തുകളും നിര്‍ത്തുക അതിനു  നമ്മുടെ സംസ്ഥാന -കേന്ദ്ര  സര്‍കാരുകള്‍ തയാര്‍ ആകുമോ ?

മദ്യം ശ്രീനാരായണന്റെ ഭാഷയിലും ഗാന്ധിജിയുടെ ഭാഷയിലും ആരോഗ്യശാസ്ത്രത്തിന്റെ ഭാഷയിലും സാമൂഹ്യജീവിതത്തിന്റെ ഭാഷയിലും വിഷം തന്നെയാണ്. ഈ വിഷത്തിന്റെ വരുമാനം വേണ്ട എന്നാണ് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടത്.

മദ്യം വിഷമാണ്. നിങ്ങള്‍  കുടിക്കുന്ന ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക. അമിത മദ്യപാനം നിമിത്തമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും അകാലമരണത്തിന് വിധേയനായത്. മദ്യസേവകരേ, ചഷകം കയ്യിലെടുക്കുമ്പോള്‍ ഓര്‍ക്കുക.
പകലരുത്
പലതരുത്
പലരോടരുത്
പാടരുത്.