എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, October 26, 2012

തല്ലിക്കൊഴിക്കരുത്, കുട്ടനാടിന്‍റെ പ്രതീക്ഷകള്‍

കേരളത്തിന്‍റെ നെല്ലറ എന്ന അപരനാമമുള്ള കുട്ടനാട് നാശോന്മുഖമായിട്ട് പതിറ്റാണ്ടുകളായി. കായല്‍ രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും കുത്തകയാക്കി വച്ചിരുന്ന കൂറ്റന്‍ പാടശേഖരങ്ങള്‍ ഒരുകാലത്ത് കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയുടെ പത്തായപ്പുരകളായിരുന്നു. ചൂഷണവും കായല്‍ കൈയേറ്റങ്ങളും അടിമപ്പണിയും കൊടികുത്തിയ നാളുകളില്‍ രൂപം കൊണ്ട പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തില്‍ കുത്തക ഭൂപ്രഭുക്കള്‍ ഒലിച്ചുപോയി. ലോകപ്രശസ്ത നെല്ലറകളായിരുന്ന റാണി, ചിത്തിര, മാര്‍ത്താണ്ഡം ഉള്‍പ്പെടെയുള്ള പാടശേഖരങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവ ഇടത്തരം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൈമാറി. തത്വദീക്ഷയില്ലാതെയുള്ള രാസവള പ്രയോഗവും കീടനാശിനി പ്രയോഗവും കുട്ടനാടിനെ കെട്ടനാടാക്കി മാറ്റി. വെള്ളത്തിലും കരയിലും പലതരം രോഗാണുക്കള്‍ വ്യാപകമായി. അതീവഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു പോലും ഇത് ഇടവരുത്തി.

അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍ നദികളുടെ ഡെല്‍റ്റയാണ് കുട്ടനാടിനെ ഫലഭൂയിഷ്ഠമാക്കുന്നത്. വളക്കൂറുള്ള ചെളിയില്‍ ചിറകെട്ടിയും ചക്രം ചവിട്ടിയുമൊക്കെയായിരുന്നു പണ്ടുകാലത്തുള്ള കൃഷിയിറക്കല്‍. പിന്നീട് ജലനിയന്ത്രണം യന്ത്രവത്കൃതമാക്കി. കനാലുകളും ചെറു തോടുകളും നിര്‍മിച്ച് വെള്ളം ഒഴുക്കിവിട്ടായിരുന്നു കൃഷിയിറക്ക്. കായലിലും ആറ്റുവക്കിലും കൂറ്റന്‍ ബണ്ടുകള്‍ തീര്‍ത്ത് വെള്ളക്കെട്ടുകള്‍ സംരക്ഷിച്ചു നിര്‍ത്തി. എന്നാല്‍ വര്‍ഷകാലങ്ങളിലെ പ്രളയവെള്ളത്തില്‍ ബണ്ടുകള്‍ തകര്‍ന്നൊലിക്കുന്നത് നിത്യസംഭവമായി. മടവീഴ്ച സര്‍വവ്യാപകമായി. അനേകായിരം ഹെക്റ്റര്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷി പ്രളയത്തില്‍ മുങ്ങി പതിരായി. വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചുപോന്ന ഈ കൊടും ദുരിതത്തിനുള്ള പ്രതിവിധിയാണ് വിഖ്യാതമായ കുട്ടനാട് പാക്കെജ്.

ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥന്‍ നേതൃത്വം നല്‍കുന്നത് റിസെര്‍ച്ച് ഫൗണ്ടേഷനാണ് പാക്കെജിന്‍റെ സ്രഷ്ടാക്കള്‍. കേരളത്തിന്‍റെ സമഗ്ര കാര്‍ഷിക പുരോഗതിയും കുട്ടനാടിന്‍റെ അത്യുത്പാദന മികവുമാണ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നിര്‍ദിഷ്ട കുട്ടനാടന്‍ പാക്കെജിലൂടെ ലക്ഷ്യംവച്ചത്. 2008 ജൂലൈ 24ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ സമഗ്ര പദ്ധതിക്ക് ഒട്ടാകെ 1840 കോടി രൂപ അടങ്കലുണ്ട്. തകര്‍ന്നടിഞ്ഞുപോയ കുട്ടനാടിനെ കരകയറ്റാന്‍ ഈ പദ്ധതിയും അതിനുവേണ്ടി നീക്കിവച്ച വിഹിതവും ഏറെക്കുറെ മതിയാവുമായിരുന്നു. ഏറെ ഉപകരിക്കപ്പെടുമായിരുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണം സംബന്ധിച്ച് കുട്ടനാട്ടിലെ കര്‍ഷകര്‍ കണ്ട സ്വപ്നം പക്ഷേ, ഇനിയും പൂവണിഞ്ഞില്ല. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് പദ്ധതിയുടെ നിര്‍വഹണം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മുന്തിയ രണ്ടു കേന്ദ്ര മന്ത്രിമാരും ഒരു മുഖ്യമന്ത്രിയും രണ്ടു സംസ്ഥാന മന്ത്രിമാരും ഒരു കേന്ദ്ര സഹമന്ത്രിയുമൊക്കെ സംഭാവന ചെയ്ത ജില്ലയാണ് ആലപ്പുഴ. ഈ ജില്ലയില്‍ ഉള്‍പ്പെട്ട കുട്ടനാടിന്‍റെ സ്പെഷ്യല്‍ പാക്കെജ് പക്ഷേ, മൂന്നുവര്‍ഷമായി ചുവപ്പുനാടയില്‍ കുടുങ്ങിയിട്ടും ഇവര്‍ക്കാര്‍ക്കും ഒരു ദണ്ഡവും തോന്നിയില്ല. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കുട്ടനാട് പാക്കെജ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് മുന്‍കൈയെടുത്താണു പാക്കെജ് നടപ്പാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. മുടങ്ങിക്കിടന്ന പദ്ധതിയുടെ നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പണി പുരോഗമിക്കുന്നതോടൊപ്പം വ്യാപകമായ അഴിമതിക്കഥകളും പുറത്തുവന്നു തുടങ്ങി. കോള്‍പാടങ്ങളെ ഓരുവെള്ളത്തില്‍ നിന്നു രക്ഷപെടുത്താന്‍ പുറംബണ്ട് നിര്‍മിക്കുന്ന ജോലിയാണ് ഇപ്പോള്‍ കാര്യമായി പുരോഗമിക്കുന്നത്. അതാവട്ടെ വന്‍ ക്രമക്കേടുകളിലേക്ക് നീങ്ങുന്നുന്നൊണു സൂചന. ചില സ്വകാര്യ വ്യക്തികളുടെയും അവരുടെ റിസോര്‍ട്ടുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെയും സുരക്ഷയാണു നിര്‍ദിഷ്ട കുട്ടനാട് പാക്കെജിന്‍റെ ആകെത്തുകയെന്ന് ഇതിനകം തന്നെ ശക്തമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സ്ഥലം എംപിയും എംഎല്‍എയും തമ്മില്‍പ്പോലും തുറന്ന പോരിന് ഇതു കളമൊരുക്കി.

താരതമ്യേന ദുര്‍ബലമായ ബണ്ടുകളാണ് എംഎസ്എസ്ആര്‍എസ് ശുപാര്‍ശ ചെയ്തതെന്നാണ് ഒരു ആക്ഷേപം. സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിലേക്കാണ് നയിക്കുന്നതെന്ന ആക്ഷേപവും എത്രയും പ്രസക്തം.

കുട്ടനാട്ടിലെ ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിഷേധത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും പരിണത ഫലമാണ് കുട്ടനാട് പാക്കെജ്. ഒരു പ്രത്യേക പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനും ശാസ്ത്രീയമായ ഉപയോഗത്തിനും സംസ്ഥാനത്തു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണു കുട്ടനാട് പാക്കെജിന് അനുവദിച്ചു കിട്ടിയത്. അതാവട്ടെ കൊടിയ അഴിമതിയിലേക്കാണു നയിക്കുന്നത് എന്ന വസ്തുത കുട്ടനാട്ടുകാരെ മാത്രമല്ല, കേരളത്തിന്‍റെ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരാളെയും നിരാശപ്പെടുത്തും. കുട്ടനാട് പാക്കെജിനു പിന്നില്‍ നടക്കുന്ന ഏത് അഴിമതിയും സ്വന്തം കഞ്ഞിക്കലത്തില്‍ മണ്ണുവാരിയിടുന്നതിനു സമമാണ്. അങ്ങനെയൊരു ഹീനകൃത്യം ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. കുട്ടനാട് പാക്കെജ് സംബന്ധിച്ച് ഇതിനോടകമുയര്‍ന്നുവന്ന മുഴുവന്‍ അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവട്ടെ. ഒച്ചിന്‍റെ വേഗതയില്‍ ഇഴയുന്ന കുട്ടനാട് പാക്കെജ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കുട്ടനാടിന്‍റെ മാത്രമല്ല, കാര്‍ഷിക കേരളത്തിന്‍റെ മുഴുവന്‍ സ്വപ്നവും പ്രതീക്ഷയുമാണ് ഈ പാക്കെജ്. അതു തല്ലിക്കെടുത്താന്‍ ആരെയും അനുവദിച്ചുകൂടാ. ജനങ്ങളും സര്‍ക്കാരും അതിനു കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാവൂ.

Tuesday, October 16, 2012

വഞ്ചി പാട്ടിന്റെ പിറവി



RdÖàÉvÈÞÍÞ ÎáµáwÞ ÎáøÞLµ,ÈÞøÞÏà ÈßæzÏí µÞÃáÎÞù޵âSQ. ¨ µàVJÈ¢ ÈæN ³VNßMßAáKÄí ¼çÜÞrÕJßæa ¦øÕçJÏÞÃí. ÕFßÉÞGßÜïÞæÄ ¼ÜçÎ{µZ §Üï. ÈçÄÞKÄ ÕãJJßÜÞÃí ÕFßMÞGáµZ øºß‚ßGáUÄí. §ÄßÈá ÉáùçÎ æÕ‚áÉÞGí ®K çÉøßW dÖàÉvÈÞÍæÈ ØíÄáÄßAáK µàVJÈÕᢠÕFßÉÞGÞÏß æºÞÜïÞùáIí. ¨ µàVJÈÎÞÃí ©dÄGÞÄß ¼ÜçÎ{ÏßæÜ ¼Üç¸Þ×ÏÞdÄÞØÎÏJí æºÞÜïÞùáUÄí. µáçºÜÕãJ¢, Íà×íÎÉVÕ¢, èÈ×Ç¢, ØLÞÈç·ÞÉÞÜ¢, ÉÞÜÞÝß ÎÅÈ¢, È{ºøßÄ¢, Í·ÕÄí ÆâÄí, ¦ùzá{ºøßdÄ¢ ®KßÕÏÞÃí dÉØßiÎÞÏ ÕFßMÞGáµZ.

ØíçÄÞdÄ·ÞÈBZ,ÕFßMÞGí, æÕ‚áÉÞGí ®KßBæÈ ÎâKá ·ÞÈØdOÆÞÏBZ ¦ùzá{ ¼ÜçÎ{ÏíAáIí. QRÉJáÆßAᢠÄCÜÞÆßÈßW ÉÕæÈ èµæÄÞÝáçKX, ÉÞÜÞÝßÏßW ÉUßæµÞUᢠÉvÈÞÍÞ èµæÄÞÝáçKXQ... ¨ ÎGßÜÞÃí ØíçÄÞdÄ·ÞÈBZ. ÈçÄÞKÄÏßÜáU ÕFßMÞGáøàÄßÏßW ¥WM¢ ÎáçKÞGí ÄáÝAÞV µáÈßEßøáKí ÄÞ{JßW ÄáÝÏßGí æÕU¢ ÉáùçµÞGá ÄUßÕß¿á¢. ÎâKÞÎæJ ·ÞÈøàÄßÏÞÏ æÕ‚áMÞGßW È¿áÕáÈßÕVKßøáKí ¨ÃJßæÈÞJá æÕUJßW ÈßKí ©ÏVJßÏ ÄáÝ ÎáçKÞGÞEí ÕàIᢠÄÞÝíJß ÉáùçµÞGí æÕU¢ ÕÜß‚á ÄUá¢.

ÕÞÆcçÎ{B{ßÜïÞæÄ ÉÞ¿áK ²øáÄø¢ Ø¢¸·ÞÈB{ÞÃí ÕFßMÞGáµZ. ²øÞZ ÉÞ¿ßæAÞ¿áAáKÄí ÎxáUÕV ÉÜÄøJßW ¸G¢ Äßøß‚í ¯xáÉÞ¿áKá. ÎáNâKá ¸GB{ßÜÞÃí ²ÞçøÞ ¨ø¿ßÏᢠÉÞ¿ßJàVAáKÄí. ܸá·ÞÈB{ßW ÈßKá ÆàV¸µÅÞµÞÕcB{ßçÜÏíAáU ÉøßÕVJÈÎÞÃí ÕFßMÞGáµ{ßW µÞÃáKÄí. ÉÞGáµÞV 'æÄÏí æÄÏí ĵ æÄÏíæÄÏíçÄÞ¢", ®KᢠøIÞ¢ dÉÞÕÖc¢ 'ÄßJJÞÄßæJÏíæÄÏí "®KᢠÉÞ¿áKá. Äá¿VKá ÎáXÉÞGáµÞV Õøß ÎáÝáÕX ÉÞ¿áçOÞZ ÉßXÉÞGáµÞV §Äá øIáÄÕà ¦ÕVJß‚ÄßÈáçÖ×¢ 'æÄÏíÄÄµÄ ÄàµÄµçJÞ¢ ÄßæJÏí ĵ æÄÏíæÄÏíçÄÞ¢" ®K ÕÞÏíJÞøß ÉÞ¿áKá.

ÎàÈ‚ßW ÄÞÜâAßW øÞÎÉáø¢ çÆÖæJ µÕßÏᢠÉmßÄÈáÎÞÏ ²øá ÕÞøcV æµÞÜïÕV×¢ 945W ®ÝáÄßÏÄÞÃí µáçºÜÕãJ¢ ÕFßMÞGí ®Kí ÍÞ×Þ ºøßdÄ¢ ÉùÏáKá. ÕÞøcV ÕFßMÞGí ®ÝáÄÞÈáIÞÏ µÞøÃæJAáùß‚áU µ@ÏßBæÈ :
µÞVJßµÄßøáÈÞZ øÞÎÕVÎ ÎÙÞøÞ¼ÞÕí ²øßAW èÕAæJJß. ÕßÕø¢ ¥ùßE ÕÞøcøáæ¿ Öß×czÞøáæ¿ ÈßVÌt dɵÞø¢ ºßÜ ç‰ÞµB{áÎÞÏß ÕÞøcV ÎÙÞøÞ¼ÞÕßæÈ ØwVÖß‚á. ç‰ÞµBZ Îßµ‚æÄKá µI ÎÙÞøÞ¼ÞÕí ÕÞøcVAí ØNÞÈB{ᢠÈWµß. ÎÙÞøÞ¼ÞÕßæa οAÏÞdÄÏßW ÕÞøcæøÏᢠ²M¢µâGß. §¿Aí ÕUJßW ÏÞdÄ æºç‡Iß ÕKçMÞZ ²øá ÕUMÞGí ©IÞAß ÉÞ¿áÕÞX øÞ¼ÞÕí ÕÞøcçøÞ¿í µWMß‚á. ÉøΠ͵íÄÈÞÏ ÕÞøcV æÉøá¢ÄãçAÞÕßÜMæÈ ÇcÞÈß‚á æµÞIí ÉÞ¿ßÏ ÉÞGÞÃí µáçºÜÕãJ¢ ÕFßMÞGÞÏÄí. ÏÞdÄ ÄßøáÕÈLÉáøJí ¥ÕØÞÈßAáçOÞZ µáçºÜÕãJJßæa µ@ÏᢠÉÞ¿ßÄàVKßøáKá.

ÍÞ×Þ ºøßdĵÞøÈÞÏ Éß. ç·ÞÕßwMßUÏáæ¿ ¨ Èß·ÎÈÎÞÃí ÕFßMÞGßæa ©qÕÕáÎÞÏß ÌtæMGí ¥¢·àµøßAæMGßøßAáKÄí. §ÄßW ÈßKí ¥dÄ ÍßKÎÜïÞJ µ@µ{ᢠdɺÞøJßÜáIí. ÉÞæGÝáÄÞX µWMß‚Äí µÞVJßµÄßøáÈÞZ øÞÎÕVN ÎÙÞøÞ¼ÞÕæÜïKᢠøÞÎÕVNÏáæ¿ ¥NÞÕÈÞÏ ÎÞVJÞmÕVNÏÞæÃKᢠÉùÏæM¿áKá. µ@Ïáæ¿ µÞÜ·ÃÈæÏAáù߂ᢠ¥ÍßdÉÞÏÕcÄcÞØÎáIí. µáçºÜÕãJÎÜïÞæÄ ÎçxæÄCßÜᢠµãÄßµZ ÕÞøcV ®ÝáÄßÏßGáçIÞ ®KᢠµæIJßÏßGßÜï. ²Ká ÄàV‚ÏÞÃí. ÕÞøcøáæ¿ ¦ÆcµãÄßÏæÜïKᢠ§øáJ¢ ÕK ®ÝáJáµÞøÈÞæÃKᢠÕß{ßç‚ÞÄáK ÄøJßÜÞà ÕFßMÞGßæa Øìwøc¢. ÆøßdÆÈÞÏ ÕÞøcV µáçºÜæa ÆáøßÄÆá:BZ ÉùÏáKÄßÜâæ¿ ØbL¢ µ@ ÄæK ÉùÏáµÏÞæÃKí ÕßÖbØßAáK ÍÞ×Þ ºøßdĵÞøzÞøᢠ©Ií. ÕFßMÞGáIÞAÞX ÕÞøcçøÞ¿á µWMß‚ ÎÙÞøÞ¼ÞÕᢠµÕßÏáæ¿ ÆÞøßÆc Æá:~¢ ÎÈØßÜÞAß dÖàµã×íÃX µáçºÜæÈ ®K çÉÞæÜ ØOJá ÈWµß ÕÞøcæø ¥Èád·Ùß‚á ®KÞÃí æ®ÄßÙc¢.

ÍÞ·ÕÄ¢ ÆÖÎØíµtJßæÜ ©JøÞVi¢ ®YÉÄᢠ®YÉæJÞKᢠ¥ÇcÞÏB{ßæÜ µáçºÜæa µ@ÏÞÃí ÕFßMÞGßÈÞÇÞø¢. ÕøßµZAß¿ÏßÜáU 'ÄßèJÏí ĵèÄ"®K µâGÞÏíÎÏáæ¿ ¦øÕ¢ ÎÈá×cµáÜJßæa dÉÞºàÈÎÞÏ ÄÞ{çÌÞÇæJÏÞÃí ³VNæM¿áJáKÄí.

ÉáÄßÏ µÞÜJßæa ÕU¢µ{ß ÎrøBZ ²øáAáK ØíxÞVGßBí çÉÞÏßaßÈᢠËßÈß×ß¹í çÉÞÏßaßÈᢠ§¿ÏßÜáU ¼Ü ÆâøJßÈí ¦çÕÖ¢ ÈWµáKÄí ÉÝÏ µÞÜJßæa §ì §ìø¿ßµ{ÞÃí. µáçºÜÕãJ¢ ÕFßMÞGßæa ÎçÈÞÙÞøßÄÏßÜïÞæÄ ²øá ÕU¢µ{ß ÎWØøÕᢠÉâVÃÎÞµßæÜïKí ÎÜÏÞ{ß ÕßÖbØßAáKá.

Sunday, October 7, 2012

ഗുരുദേവ നിന്ദയരുത്‌


                    നന്മയുടെ പ്രവാചകനായ ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ ഈയടുത്ത കാലത്തുയര്‍ന്നു വന്ന വിവാദങ്ങള്‍ അനാവശ്യവും ഗുണപരമല്ലാത്തതുമാണ്‌. വിശ്വവിജയിയായ ഈ സന്യാസി ശ്രേഷ്ഠന്റെ നാമധേയം കാലദേശങ്ങള്‍ക്കതീതമായി ഉയര്‍ന്നുനില്‍ക്കുന്നതാണ്‌. കോണ്‍ഗ്രസ്സ്പാര്‍ട്ടിയുടെ ഒരു ജില്ലാ നേതാവ്‌ ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തിയതിനെ എതിര്‍ക്കാതിരപ്പാന്‍ എസ്‌.എന്‍.ഡി.പി.ക്ക്‌ കഴിയുമായിരുന്നില്ല.അതില്‍ യോഗം വിജയിക്കുകയും ചെയ്തു.
കൊല്ലത്തുകാരനായ ഒരു ന്യൂനപക്ഷപ്രേമി എഴുത്തുകാരന്‍ ഗുരുദേവനെയും ചട്ടമ്പിസ്വാമികളേയും പരസ്പരവിരോധികളായി ചിത്രീകരിച്ച്‌ വിവാദത്തിന്‌ വഴിവരുന്നിട്ടിരുന്നു. ഗുരുദേവനെ ഡി.വൈ.എഫ്‌.ഐ മുതല്‍ എന്‍.ഡി.എഫുകാര്‍ വരെ തെറ്റായി വ്യാഖ്യാനിച്ച്‌ ഹിന്ദുഭ്രമണപഥത്തിന്‌ പുറത്തു നിര്‍ത്താന്‍ ശ്രമിക്കയാണ്‌. ഗുരുദേവന്റെ ജീവിതവും സന്ദേശവും ശരിയാംവിധം ജനമനസ്സുകളിലെത്തിച്ച്‌ കുപ്രചരണക്കാരെ ചെറുത്തുതോല്‍പ്പിക്കയാണ്‌ വേണ്ടത്‌.

                  സര്‍വ്വസംഗപരിത്യാഗിയായ സന്യാസി കേവലം സ്വന്തം ആത്മീയ ഉല്‍ക്കര്‍ഷത്തിനും മോക്ഷത്തിനും ഊന്നല്‍ നല്‍കി ചുരുങ്ങിയപ്പോഴാണ്‌ ഭാരതീയ സമൂഹത്തിന്‌ ആത്മീയ അപഭ്രംശവും താളപ്പിഴകളുമൊക്കെയുണ്ടായത്‌. സ്വന്തം മോക്ഷത്തേക്കാള്‍ സമൂഹത്തിന്റെ ഗുണമാണ്‌ ഗണിക്കപ്പെടേണ്ടതെന്ന്‌ ചിന്തിച്ച സന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടത്തിലാണ്‌ ശ്രീനാരായണഗുരുദേവനുള്ളത്‌. സാമൂഹിക പരിഷ്കരണ സംരഭങ്ങളും അനാചാരവിരുദ്ധപോരാട്ടങ്ങളും വേദസംസ്കാരത്തിന്റെ ഭാഗമെന്ന്‌ കരുതി ജീവിതം അതിനായി സമര്‍പ്പിച്ചു എന്നുള്ളത്‌ ഗുരുദേവന്റെ സവിശേഷതയാണ്‌. യോഗതേജസ്സിന്റെ പ്രകാശഗോപുരമായ ഈ യതിവര്യനെ ചരിത്രം നവോത്ഥാനത്തിന്റെ പ്രവാചകനായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

             ജാതീയതയും അസ്പര്‍ശതയും കൊടുംക്രൂരതയായി മനുഷ്യനെ വേട്ടയാടുന്ന കേരളത്തില്‍ ദുരവസ്ഥകണ്ട്‌വേദനിച്ചാണ്‌ സ്വാമി വിവേകാനന്ദന്‍ മലയാള നാടിനെ ‘ഭ്രാന്താലയം’ എന്നു വിശേഷിപ്പിച്ചത്‌. ഹിന്ദു സമൂഹത്തില്‍ ഓരോ ജാതിക്കാരനും തനിക്കു താഴെയുള്ളവരെന്ന്‌ മറ്റൊരു കൂട്ടരെ ചിത്രീകരിച്ച്‌ അവരുടെ മേല്‍ അയിത്തവും അടിമത്തവും അടിച്ചേല്‍പ്പിച്ചതായാണ്‌ ചരിത്രം ചൂണ്ടിക്കാട്ടുന്നത്‌. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്നവരുടെ മോചനത്തിനായി അത്യദ്ധ്വാനം ചെയ്ത മഹാരഥന്മാരുടെ പട്ടികയില്‍ ഗുരുദേവന്റെ സ്ഥാനം ഏറ്റവും മുന്നിലാണ്‌.

                    കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമുദായ പരിഷ്കര്‍ത്താവും പതിത സമുദായോദ്ധാരകനും ഗുരസ്വാമികളായിരുന്നു. സ്വാമിജിയ്ക്കു ആറു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ കാണാതെ വരികയും കുടുംബാംഗങ്ങള്‍ കുട്ടിയെ അന്വേഷിച്ചു വലയുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രത്തിനോടുചേര്‍ന്ന്‌ തപസ്സിരിക്കുന്നതായി കണ്ടെത്തിയ പുലയസമുദായാംഗം ‘തൊട്ടുകൂടായ്മ’ കാരണം കുട്ടിയെ സ്പര്‍ശിക്കാതെ വീട്ടുകാരെ വിവരമറിയിക്കാന്‍മാത്രം കഴിയുന്ന നിസ്സഹായാവസ്ഥയിലായിരുന്നു എന്ന്‌ ഗുരുദേവകഥ വിളിച്ചോതുന്നു. ഈ ദിവ്യബാലന്റെ ആത്മീയ തേജസ്സും അന്ന്‌ നടമായിരുന്ന ജാതീയതയുടെ ക്രൂരതയുമാണ്‌ പ്രസ്തുത സംഭവം തെളിയിക്കുന്നത്‌.

            ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും ആത്മീയ ഔന്നിത്യം ആവോളം നേടിയ ശ്രീനാരായണഗുരു താന്‍ നേടിയ ബ്രഹ്മസാക്ഷാത്കാരം സാമൂഹ്യപ്രതിബദ്ധത നിറവേറ്റാനായി സമര്‍പ്പിക്കുകയാണുണ്ടായത്‌. ജാതീയമായ കെടുതികളെകൊണ്ട്‌ പൊറുതിമുട്ടിയ അവശ സമൂഹത്തില്‍ പിറന്നുവീണ സ്വാമിജി ആദ്ധ്യാത്മിക പന്ഥാവിലൂടെയാണ്‌ ഉച്ചനീചത്വങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ പോരാടിയത്‌. ഗുരുദേവ വിരചിതമായ 57 പദ്യഗദ്യകൃതികളും ഭാരതീയ ആദ്ധ്യാത്മികതയുടെ സന്ദേശം വിളിച്ചോതുന്നവയാണ്‌. ക്ഷേത്രസങ്കല്‍പ്പത്തില്‍ ബിംബപ്രതിഷ്ഠ മുതല്‍ കണ്ണാടിപ്രതിഷ്ഠ വരെ അദ്ദേഹം നടത്തിയത്‌ തന്ത്രശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അധ:സ്ഥിത വിഭാഗങ്ങള്‍ക്കിടയിലും മറ്റും അസാധാരണമായ ആത്മീയ ഉണര്‍വ്വാണ്‌ ഗുരുദേവന്റെ ശ്രമഫലമായി ഉണ്ടായത്‌
ശിവലിംഗ സ്വാമികള്‍, ചൈതന്യ സ്വാമികള്‍,സത്യവ്രതന്‍, ധര്‍മ്മതീര്‍ത്ഥന്‍, ആനന്ദതീര്‍ത്ഥന്‍ തുടങ്ങി ശ്രീനാരായണഗുരു ശിഷ്യന്മാരില്‍ പലരും സവര്‍ണ്ണ സമുദായത്തില്‍പ്പെട്ടവരായിരുന്നു എന്നസത്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. യജ്ഞവേദ സംസ്കാര സ്ത്രോതിന്റെ ബഹിര്‍സ്ഫുരണം തന്നെയായിരുന്നു ശ്രീനാരായണഗുരു സ്വാമിയില്‍ വിരചിതമായ ഹോമമന്ത്രം വിളിച്ചോതുന്നത്‌. അദ്വൈത ദര്‍ശനത്തിന്റെ ആഴക്കയങ്ങള്‍ സാധാരണക്കാര്‍ക്ക്‌ പ്രാപ്യമാക്കാന്‍ ഗുരുദേവനോളം ശ്രമിച്ച്‌ വിജയിച്ച മറ്റൊരു മലയാളിയെ ചരിത്രത്തില്‍ കണ്ടെത്താനാവില്ല.

             ശ്രീനാരായണഗുരുവിന്റ ആത്മീയ തേജസ്സും നവോത്ഥാന ശ്രമങ്ങളും മലയാള നാടിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം ആസേതുഹിമാചലം അദ്ദേഹത്തിന്റെ കാലത്തുതന്നെ വ്യാപിച്ചിരുന്നു. കാലദേശങ്ങള്‍ക്കപ്പുറം വിശ്വപ്രേമത്തിന്റെ തലത്തിലേയ്ക്ക്‌ ഉയര്‍ത്തപ്പെട്ട ഒന്നാണ്‌ ഗുരുദേവ ദര്‍ശനം. എന്നാല്‍ ഗുരുദേവന്റെ മഹാസമാധിക്കുശേഷമുള്ള ആദര്‍ശനവിശ്വവിജയ പ്രയാണത്തിന്‌ തടസ്സം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇനിയെങ്കിലും പരിശോധിച്ചറിയേണ്ടതാണ്‌.

           ഗുരുവിന്റെ പ്രസക്തിയും പ്രാധാന്യവും കേരളത്തിന്റെ അതിരുകള്‍ വിട്ട്‌ ഭാരതമാസകലം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ 1922 നവംബറില്‍ ഗുരുവിനെ സന്ദര്‍ശിച്ച ശേഷം മഹാകവി രവീന്ദ്രനാഥ ടാഗോര്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രശംസാവചനങ്ങള്‍ മികച്ച തെളിവാണ്‌. “ഞ്ഞാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ചുവരികയാണ്‌. ഇതിനിടയ്ക്ക്‌ പല സിദ്ധന്മാരെയും മഹര്‍ഷിമാരെയും കണ്ടിട്ടുണ്ട്‌. എന്നാല്‍ ശ്രീനാരായണ ഗുരുവിനെക്കാള്‍ മികച്ചതോ, അദ്ദേഹത്തിന്‌ തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല. അനന്തതയിലേക്ക്‌ നീട്ടിയിരിക്കുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസ്സും ഞാന്‍ ഒരിക്കലും മറക്കുന്നതല്ല”. ഗുരുദേവദര്‍ശനം മാനവരാശിക്ക്‌ മുഴുവന്‍ വഴികാട്ടിയാകുംവിധം വ്യാപിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നറിയാന്‍ ടാഗോറിന്റെ വിലയിരുത്തലിനപ്പുറം മറ്റൊന്താണുവേണ്ടത്‌?

Tuesday, October 2, 2012

കുട്ടനാടന്‍ കള്ള്


ചാരായ നിരോധനത്തോടെ നാടെങ്ങും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത വ്യാജമദ്യവും ഇന്ത്യന്‍ നിര്‍മിത മേശക്കള്ളും വ്യാപകമായിക്കഴിഞ്ഞു.
 
അമ്മായിയമ്മയും മരുമോളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തില്‍ മനം നൊന്തവര്‍, തലതിരിഞ്ഞുപോയ സന്താനങ്ങളെയോര്‍ത്ത്‌ ഉള്ളുരുകിയവര്‍, ലോട്ടറിയടിക്കാത്തതില്‍ നിരാശരായവര്‍ എന്നുവേണ്ട  ഐഡിയ സ്റ്റാര്‍സിംഗറില്‍ നിന്നു പുറത്തു പോയതില്‍ മനം തകര്‍ന്നവര്‍ തുടങ്ങി സകല പുരുഷകേസരികളും കുടിക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി.മദ്യവും മതവുമാണിപ്പോള്‍ മലയാളിയുടെ മയക്കുമരുന്ന്.

കുട്ടനാട്ടില്‍ വ്യാജ മദ്യം എവിടെയും കിട്ടും  പക്ഷെ ഒറിജിനല്‍  വിദേശ മദ്യം കിട്ടാന്‍   അടുത്തുള്ള  ടൌണ്‍കളില്‍ പോകണം 

ഈ കച്ചവടത്തിന്  അവിടുത്തെ  പോലീസും  അകമൊഴിഞ്ഞ  സഹകരണം ഉണ്ട് .ചില ദിവസങ്ങളില്‍ ഒരു  ചെക്കിങ്ങിന് ഏമാന്‍മാര്‍ ജീപ്പും  എടുത്തു  ഇറങ്ങും  തൊപ്പി കൈയില്‍ എടുക്കുന്നതിനു മുന്‍പ്പ്  നാട്ടിലെ വ്യാജ മദ്യ വില്പ്പനകാരായ  സുഹൃത്തുക്കള്‍ക്ക്  ഫോണ്‍ ചെയ്തു  പറയും  ഞങ്ങള്‍ വരുന്നുണ്ടേ ... ഇതില്‍  കൂടുതല്‍ എന്ത് വേണം ...

എന്റെ  നാട്ടില്‍ വന്നാല്‍  ഇന്നും  ഞാന്‍  കാണിച്ചു തെരാം നമ്മുടെ നീയമാപലകര്‍ക്ക്  വ്യാജ മദ്യ വില്പനകാരുടെ  വില്‍പ്പന ...
പക്ഷെ  എല്ലാവരെയും പോലെ  നിങ്ങളും വന്നു അവന്‍ തരുന്ന  നക്കാപിച്ചയും വാങ്ങി വാലും ചുരുട്ടി പോകരുത് .
 കുട്ടനാട്ടില്‍ മദ്യം  പലവിധം  ഉണ്ടേ ...   നല്ല "വാറ്റു ചാരായം" ,    ആയുര്‍ വേദ  വിധി പ്രകാരം തയാര്‍ ചെയ്യുന്ന "വ്യാജ അരഷ്ട്ടം", വിദേശ മദ്യത്തെ വെല്ലുന്ന  നല്ല "ഫോറിന്‍" , കുട്ടനാടന്‍ തനിമയില്‍ കലക്കി കൂട്ടുന്ന  "ആനമയക്കി" കള്ള് ,എന്ത്  വേണം ....പറഞ്ഞാല്‍ മതി .

കള്ളുഷാപ്പില്‍  കള്ളു മാത്രമല്ല ഒരുവിധപ്പെട്ട എല്ലാ നല്ല  ജീവജാലങ്ങളുടെയും ഇറച്ചിയും ലഭിയ്ക്കും " കുളത്തില്‍ കോഴി"  ഇവന്‍  കുട്ടനാടന്‍  സ്പെഷ്യല്‍  ആണ്  നിങ്ങളുടെ ഭാഷയില്‍ സാക്ഷാല്‍  "ആമ" പിന്നെ മുയല്‍, കൊറ്റി (കൊക്ക് ),  തവള , മീന്‍ വകയില്‍ എല്ലാം  (ആറ്റു മീന്‍, കടല്‍ മീന്‍ , വളര്‍ത്തു മീന്‍ ),  ഞണ്ട് , കക്കാ ഇറച്ചി , ബീഫ്, കോഴി, താറാവ് , പന്നി,ആട് , കാട ,കപ്പ , കള്ളപ്പം  (വെള്ളേപ്പം ) പൊറോട്ട ,ഉണ്ണ് എന്ന് വേണ്ട  കുട്ടനാടന്‍ വിഭവങ്ങള്‍ എല്ലാം കിട്ടും

 കള്ളു ഷാപ്പില്‍  ചെല്ലുമ്പോള്‍ ഭാഗ്യം  ഉണ്ടെക്കില്‍ അവശകലാകാരന്‍ മാരുടെ  കവിതാപാരായണം , ഗാനമേള, .എന്നിവയും കേള്‍ക്കാം  ,….അവരുടെ  പ്രകടനം നിങ്ങള്‍ ആസ്വതിക്കുന്ന പോലെ അവര്‍ക്ക് തോന്നിയാല്‍  പണികിട്ടും  പതുക്കെ അടുത്ത് വരും കുശലം  ചോദിക്കും പിന്നെ നിങ്ങളുടെ ഗ്ലാസില്‍ ഇരിക്കുനത് എടുത്തു ആള് കുടിക്കും  നിങ്ങളുടെ മുഖത്ത്  ചിരിയാണ് എങ്കില്‍  പിന്നെ അട്ട ഒട്ടി പിടിക്കുന്നപോലെ  കൂടെ കൂടും  പിന്നെ പിടി വിടാന്‍  കുറച്ചു പാട് പെടും ....

കേരളത്തില്‍  കള്ളു ചെത്തും . ഷാപ്പുകളും  നിര്‍ത്തണം  എന്ന് വാദിക്കുന്നവരുടെ  ലക്‌ഷ്യം  എന്താണ്  കേരള ജനതയുടെ നന്മ്മയാണോ ഉദേശിക്കുന്നത് ? അതാണ്‌ ലക്‌ഷ്യം എങ്കില്‍  കേരളത്തില്‍ നിന്നും മദ്യ നിര്‍മാര്‍ജനം നടത്തി കൂടെ ..
 അതോ ..വിദേശ കമ്പനികള്‍ക്ക് ഈ മേഖലയും  തീറെഴുതി കൊടുക്കാന്‍ ആണോ  പ്ലാന്‍ .....
വിദേശ മദ്യം ഉള്‍പടെ എല്ലാ ലഹരി വസ്തുകളും നിര്‍ത്തുക അതിനു  നമ്മുടെ സംസ്ഥാന -കേന്ദ്ര  സര്‍കാരുകള്‍ തയാര്‍ ആകുമോ ?

മദ്യം ശ്രീനാരായണന്റെ ഭാഷയിലും ഗാന്ധിജിയുടെ ഭാഷയിലും ആരോഗ്യശാസ്ത്രത്തിന്റെ ഭാഷയിലും സാമൂഹ്യജീവിതത്തിന്റെ ഭാഷയിലും വിഷം തന്നെയാണ്. ഈ വിഷത്തിന്റെ വരുമാനം വേണ്ട എന്നാണ് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടത്.

മദ്യം വിഷമാണ്. നിങ്ങള്‍  കുടിക്കുന്ന ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക. അമിത മദ്യപാനം നിമിത്തമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും അകാലമരണത്തിന് വിധേയനായത്. മദ്യസേവകരേ, ചഷകം കയ്യിലെടുക്കുമ്പോള്‍ ഓര്‍ക്കുക.
പകലരുത്
പലതരുത്
പലരോടരുത്
പാടരുത്.

Thursday, September 27, 2012

വിദ്യാഭ്യാസ വകുപ്പിന്റെ കോപ്പി അടി


                               ഫേസ് ബുക്കില്‍ ഉള്ള  ഫലിതങ്ങളിലൊന്നാണെന്ന് ധരിക്കാന്‍ വരട്ടെ. ....
 വിദ്യാര്‍ഥികളുടെ ‘ബഹുമുഖ’ അറിവ് അളക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്ളസ്വണ്‍ പരീക്ഷയുടെ ചോദ്യമാണിത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പറിലാണ് ഏഴാമത്തെ ചോദ്യമായി ‘തറ ടിന്‍റുമോന്‍ ഫലിതം’ സ്ഥാനം പിടിച്ചത്. അവിടം കൊണ്ടും വിദ്യാഭ്യാസ വകുപ്പിന്‍െറ ‘ഫലിതം’ തീരുന്നില്ല. അധ്യാപകനെ പൊട്ടാ എന്ന് വിളിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു.

കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താന്‍ എന്തെല്ലാം സാഹിത്യങ്ങളും, വിഷയങ്ങളും ഉണ്ട്...
ഇവര്‍ വിദ്യാഭ്യാസം വിദ്യ ആഭാസമാക്കും..!!!
 എന്നാലും  ബ്ലോഗ്‌  എഴുതുന്ന  ചേട്ടന്‍ മാരുടെ ശ്രദ്ധയ്ക്ക്‌  സ്കൂള്‍  പഠിത്തം എല്ലാം കഴിഞ്ഞു എന്ന് കരുതി ചുമ്മാതെയിരിക്കെണ്ടാ .. ഇടയ്ക്ക്  ഇടയ്ക്ക്  അടുത്തുള്ള വീട്ടിലെ  കുട്ടികളുടെ  ചോദ്യ  പേപ്പര്‍
വാങ്ങി വായിച്ചു നോക്കിക്കോ .. ചിലപ്പോള്‍ നിങ്ങളുടെ  സൃഷ്ട്ടികളും  കാണും .....!!!!
ഒരു കാര്യം ഉറപ്പാ ...
നമ്മുടെ  വിദ്യാഭ്യാസ  വകുപ്പും  ഫേസ് ബുക്കും തമ്മില്‍  നല്ല ബന്ധം  ഉണ്ട് ......
എങ്ങനെ ഉള്ള ചോദ്യം  ആകുംപ്പോള്‍  ആരും   കൈയും, കാലും, വെട്ടില്ലല്ലോ ...

Saturday, September 22, 2012

നശിക്കട്ടെ എല്ലാം.... ഒപ്പം ഞാനും


         
ലോകത്ത് എവിടെയൊക്കെ ആണവ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ അവിടങ്ങളിലൊക്കെ അപകടങ്ങളുമുണ്ടായിട്ടുണ്ട്.അപകടങ്ങള്‍ അത് അവസാനിക്കുന്നതൊടെ അവസാനിക്കുമെങ്കില്‍ ആണവ അപകടങ്ങളുടെ പ്രത്യേകത അത് ചരിത്രകാലങ്ങളോളം നിലനില്‍ക്കുമെന്നതാണ്.

1986 ഏപ്രില്‍ 26 ന് റഷ്യയിലെ ചെര്‍ണോബിലും 2011 മാര്‍ച്ച് 11ന് ജപ്പാനിലെ ഫുക്കുഷിമയിലും ഉണ്ടായ ദുരിതങ്ങള്‍ ഇന്നും അവസാനിക്കാതെ തുടരുന്നു.പ്രധാനമായും ലോകത്ത് ആണവ റിയാക്ടറുകളില്‍ അപകടം ഉണ്ടായിട്ടുള്ളത് പ്രകൃതി ക്ഷോഭങ്ങളോ മനുഷ്യരുടെ അബദ്ധങ്ങളോ മൂലമാണ്.

2004ല്‍ സുനാമി തകര്‍ത്തെറിഞ്ഞ കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് കൂടംകുളം. 1986ല്‍ ആണവോര്‍ജവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ തീരത്ത് സുനാമി സാധ്യത നിലനില്‍ക്കാത്തതിനാല്‍ കൊടുങ്കാറ്റില്‍നിന്നുള്ള ഭീഷണിമാത്രം കണക്കിലെടുത്താല്‍മതി എന്നാണ് പറഞ്ഞിരുന്നത്.

2001ല്‍ കൂടംകുളം നിലയങ്ങള്‍ നിര്‍മാണം ആരംഭിച്ചു. 2004ലെ സുനാമി ആക്രമണം ഏത് സര്‍ക്കാറിനെയും മാറ്റി ചിന്തിപ്പിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് സുനാമിഭീഷണിയും പരിഗണിച്ചിരുന്നു എന്നും കൂടംകുളം സുരക്ഷിതമാണെന്ന് കണ്ടെത്തി എന്നുമാണ്.
    
         കൂടംകുളവും തിരുവനന്തപുരവും തമ്മിലുള്ള അകലം കേവലം 79 ആകാശമൈല്‍ മാത്രം. കേരള അതിര്‍ത്തിയിലേയ്ക്കാണെങ്കിലോ വെറും 26 കിലോ മീറ്ററും.ഈ ആണവ നിലയങ്ങള്‍ വരുന്നത് നമുക്ക് അപകടമോ  എന്ന് ചിന്തിച്ചാല്‍  മനസിലാകും . തീര്‍ച്ചയായും എപ്പോഴും പൊട്ടാവുന്ന ഒരാറ്റംബോംബ് തന്നെയാണ് കൂടംകുളത്ത് ഉയര്‍ന്നിരിക്കുന്നത്
.
പട്ടി­ണി­പ്പാ­വ­ങ്ങ­ളായ നാ­ട്ടു­കാര്‍ തങ്ങ­ളു­ടെ നാ­ട്ടില്‍ നി­ന്ന് ഈ അത്യാ­പ­ത്ത് ഒഴി­വാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് സ്വ­ന്തം ജീ­വന്‍­പോ­ലും ത്യ­ജി­ക്കാന്‍ തയ്യാ­റാ­യി­രി­ക്കു­ന്ന­ത്.
  എന്തിനു  കൂടുതല്‍ പറയുന്നു എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷതിനോട്    നമ്മുടെ  കേന്ദ്ര സര്‍കാരിനുള്ള  സ്നേഹത്തിന്റെ ഒരു കണിക പോലും  രാജ്യത്തെ  ജനങ്ങളോട്  ഉണ്ടോ ??????

 മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.


സ്വഭാവ വൈകല്യങ്ങള്‍, ബുദ്ധിവികാസം കുറഞ്ഞ അവസ്ഥ, തല വലുതാവുന്ന അവസ്ഥ, (സൈനബയുടെ കേസ് ഇതാണ്), ബുദ്ധിമാന്ദ്യം, നാഡീ വ്യവസ്ഥയിലെ- തലച്ചോറിലെ തകരാറുമൂലമുള്ള അന്ധത, അപസ്മാരവും അനുബന്ധ രോഗങ്ങളും, പാര്‍ക്കിന്‍സന്‍സ് രോഗം തുടങ്ങിയ അവസ്ഥകളുള്ളവരാണ് കൂടുതല്‍. ഇതിനൊരു കാരണമുണ്ട്. എന്‍ഡോസള്‍ഫാന്‍ തലച്ചോറിലെ GABA ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. എന്നു പറഞ്ഞാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിലെ Pre frontal cortex എന്നു പറയുന്ന ഒരു ഭാഗമുണ്ട്. ഇതിന്റെ വികാസത്തിന് GABA ന്യൂറോട്രാന്‍സ്മിറ്റര്‍ വളരെ ആവശ്യമാണ്. അതാണ് ഇല്ലാതാവുന്നത്. അതുകൊണ്ട് മസ്തിഷ്‌ക വികാസം വേണ്ടതുപോലെ നടക്കില്ല.

കാസര്‍കോടിന്റെ ദുരന്തത്തെ നേരിട്ട്  കണ്ടിട്ടും  അവിടത്തെ ശാസ്ത്രീയമായ  തെളിവുകള്‍  കണ്ടിട്ടും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത്  നിരോധിക്കാന്‍  തയ്യാര്‍  ആകുന്നില്ല

റഷ്യ­യു­ടെ സഹ­ക­ര­ണ­ത്തോ­ടെ­യാ­ണ് കൂടംകുളം­ പദ്ധ­തി വി­ഭാ­വ­നം ചെ­യ്ത് നട­പ്പി­ലാ­ക്കു­ന്ന­ത്. യു­എ­ന്നി­ലെ ഇന്ത്യ­യു­ടെ സ്ഥി­രാം­ഗ­ത്വ­മോ­ഹ­ത്തി­ന് ഈ കൂട്ടുകെട്ട്  ഉപകരിക്കും എന്ന് റഷന്‍ സന്ദര്‍­ശ­ന­ത്തില്‍ പ്രധാന മന്ത്രിക്കു റഷ­യു­ടെ ഉറ­പ്പും കിട്ടി  പിന്നെ എന്ത് വേണം .

പ്രതിബദ്ധത ജനങ്ങളോടല്ല ആണവക്കമ്പനികളോടാണ് എന്നതിന് ഇതിലും വലിയ തെളിവ്  ആവശ്യമുണ്ടോ ? കൂടംകുളം 


Friday, September 21, 2012

എന്റെ ദുഃഖം

നിങ്ങള്‍ എന്നോട് ഏറ്റവും അധികം
പറയുന്നത് നിശബ്ദനായിരിക്കാനാണ്…
പക്ഷെ,
ഈ നിശബ്ദത എന്നെ
തടവുകാരനക്കുന്നു.
തണുത്ത പകലുകളെക്കാള്‍
ഞാന്‍ ഇഷ്ടപെട്ടത്
നീ വരുന്ന രാത്രികളെയായിരുന്നു.
പതിനാലുഇഞ്ചു കമ്പ്യൂട്ടര്‍ സ്ക്രീനിലെ
വളരെ ചെറിയ ചാറ്റ് വിന്‍ഡോയിലൂടെ
നീ എന്നെ നുണക്കള്‍ കൊണ്ട്
തഴുകി,തലോടി.
ശെരിയും തെറ്റും പോലെ, ഒന്നും പൂജ്യവുമായി
നമുടെ വികാരങ്ങള്‍
നീഗൂഢമായ നിര്‍ജീവ ലോകത്തേക്ക്
പാറി പറന്നു.
പുതിയ ലോകം പറയുന്നു
“അകലമില്ല, എല്ലാം അടുത്താണെ”ന്.
എന്നിട്ടും
ഞാനിനും ഏകനാണ്.
എനിക്ക് തോന്നുന്നത്
അകലം കുറഞ്ഞപ്പോള്‍
അടുത്തിരുന്നത് പോലും എനിക്ക് അന്യമായി തീര്‍ന്നെന്നാണ്.
കൊടിയുടെ ചുവപ്പിനു
കരിമ്പനടിച്ചു തുടങ്ങിയപ്പോള്‍
അതു ചെറിയ യുവാക്കളുടെ രക്തം കൊതിച്ചു.
വിജയവും തോല്‍വിയും ആപേക്ഷികമായ
യുദ്ധത്തിന്റെ മുന്‍നിരയിലേക്ക്
അതവരെ പറഞ്ഞയച്ചു.
അവരുടെ ഹൃദയത്തില്‍ നിന്നും
രക്തം പുഴപോലെ ഒഴുകിയപ്പോള്‍
ആ പഴയ ചുവന്ന കൊടി പിന്നെയും
പാറി പറന്നു…
മുതല കണ്ണീരൊഴുക്കി, ആധുനിക പൈശാചികര്‍
ടീവി ക്യാമറക്കള്‍ക്ക്‌ മുന്‍പില്‍
നാണമില്ലാതെ കരഞ്ഞപ്പോള്‍
സ്വന്തമായുണ്ടായിരുന്ന വാക്കുക്കള്‍ പോലും
കടം കൊടുത്തു പഴയ മനുഷ്യര്‍..
അവര്‍ നിശബ്ധരായിരുന്നു,
കാരണം അതല്ലാതെ മറ്റൊന്നും
അവരെ പഠിപ്പിച്ചിരുന്നില്ല, ആരും.
ഉത്തരമില്ലാത്ത ചോദ്യം പോലെ
ചെറിയ യുവാക്കളുടെ ഹൃദയമില്ലാത്ത
ശരീരങ്ങള്‍ അവര്‍ക്ക് മുന്നില്‍ കിടന്നു…
രാത്രിയില്‍ വിജനമായ വഴികളിലൂടെ
ഒറ്റയ്ക്ക് നടക്കുമ്പോള്‍
ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു,
ആത്മാവില്ലാത്ത മൊബൈല്‍ ഫോണിന്റെ ആത്മാവായി നീ
അടുത്തെത്തിയിരുന്നെങ്കിലെന്നു.
എത്ര നിരര്‍ത്ഥകമായ പ്രാര്‍ത്ഥന!
നീ എന്നും സ്വയം തീര്‍ത്ത തടവറയുടെ
സുരക്ഷിതത്വത്തിലായിരുന്നല്ലോ..
ഈ ചെറിയ കാലത്തിനിടക്കെന്നും
നിനക്ക് വേണ്ടി യുദ്ധം ചെയുന്ന പോരാളിയുടെ
വേഷമായിരുന്നു എനിക്ക്.
മുറിവേല്‍പ്പിക്കപ്പെടുന്ന പോരാളി
എന്നും തോല്പിക്കപെടുന്ന പോരാളി.
ഹൃദയമേ, എന്നിലിരുന്നു
മറ്റുള്ളവര്‍ക്ക് വേണ്ടി തുടിക്കുന്ന നിനക്ക് ലജ്ജയില്ലേ?
നമ്മുടെ ജീവിതം എന്നും മറ്റുള്ളവര്‍ക്കു
ആശ്വാസം കണ്ടെത്താനുള്ള എന്തോ ഒന്നാണ്.
നമ്മുടെ ദുഃഖങ്ങള്‍,
അവരുടെ കണ്ണീരക്കറ്റനുള്ള വെറുമൊരു കാരണവും!
                  

പ്രതാപം വീണ്ടെടുക്കാന്‍ പുളിങ്കുന്ന്

ആലപ്പുഴ: പണിതിറക്കിയ വര്‍ഷംതന്നെ നെഹ്രുട്രോഫി നേടിയ ചരിത്രമാണ് പുളിങ്കുന്ന് ചുണ്ടന്. ചുണ്ടന്‍വള്ളങ്ങളുടെ രാജശില്പി കോഴിമുക്ക് നാരായണനാചാരി പണിത് നീറ്റിലിറക്കിയ ആദ്യത്തെ ചുണ്ടനെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രധാനപ്പെട്ട ജലോത്സവങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ഈ ചുണ്ടന്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

പുളിങ്കുന്നുകാര്‍ക്ക് പണ്ടുമുതലുണ്ടായിരുന്ന മാത്തുക്കുട്ടി വള്ളം വിറ്റാണ് പുളിങ്കുന്നുകാര്‍ 1966ല്‍ ചുണ്ടന്‍ നിര്‍മിച്ചത്. പച്ചത്തടിയില്‍തന്നെ നെഹ്രുട്രോഫി അതേവര്‍ഷം നേടുകയും ചെയ്തു. തുടര്‍ന്ന് 1967ലും ട്രോഫി നേടി. പീന്നീട് ഒരുവര്‍ഷം കല്ലൂപറമ്പനുമായി ട്രോഫി പങ്കുവച്ചു. ഇതിനുശേഷം നാല് പ്രാവശ്യം കൂടി ചുണ്ടന്‍ നെഹ്രുട്രോഫി സ്വന്തമാക്കി. ചുണ്ടന്‍ ആദ്യം നിര്‍മിക്കുന്നത് 16 പേര്‍ ചേര്‍ന്ന് ഓഹരിയെടുത്താണ്. ഇപ്പോള്‍ 150 പേരുടെ ഓഹരിയുണ്ട്. നീറ്റിലിറങ്ങിയ വര്‍ഷം പച്ചത്തടിയായിട്ടും ട്രോഫി നേടിയതാണ് പുളിങ്കുന്ന് ചുണ്ടനെ വ്യത്യസ്തമാക്കുന്നത്. പച്ചത്തടിയാകുമ്പോള്‍ വള്ളത്തിന് ഭാരം കൂടുതലാണ്.

2010ല്‍ ചുണ്ടന്‍ പുതുക്കിപ്പണിത് നിറ്റിലിറക്കി. 19 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുവര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത് . ഇത്തവണ ദേവമാത ബോട്ട് ക്ലബ്ബാണ് നെഹ്രുട്രോഫിയില്‍ തുഴയുന്നത്. നാല്പത് മീറ്റര്‍ നീളമുള്ള ചുണ്ടനില്‍ 90 തുഴക്കാര്‍, ഒമ്പത് നിലക്കാര്‍, അഞ്ച് പങ്കായക്കാര്‍ എന്നിവര്‍ക്ക് കയറാം. പ്രിയദര്‍ശനി ബോട്ട് പുളിങ്കുന്നിന്റെ നിയന്ത്രണത്തിലാണ് ചുണ്ടന്റെ പരിപാലനം. ജിജോ തോമസ് നെല്ലുവേലില്‍ (പ്രസി.), ഗ്രഗറി ജോര്‍ജ് കണ്ണാറത്തില്‍( സെക്ര.), വിക്രമന്‍ നായര്‍ (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍.

Sunday, September 16, 2012

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ ...


കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....

കുട്ടനാടിന്റെ ചരിത്രം

കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ , മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. ആലപ്പുഴ , കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 870 ചതുരശ്ര കിലോമീറ്ററാണ്. കുട്ടനാടിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് , കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളിലും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 റവന്യൂ വില്ലേജുകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കുന്നു.
കുട്ടനാടിന്റെ ഉത്പത്തിയെക്കുറിച്ച് പല കേട്ടുകേള്‍വികളുമുണ്ട്. അതില്‍ മുഖ്യം ചുട്ടനാട് പ്രായേണ കുട്ടനാട് ആയി മാറി എന്നതാണ്. അതായത് ചരിത്രകാലഘട്ടങ്ങളില്‍ നിബിഢവനമായിരുന്ന ഈ പ്രദേശം, കാട്ടുതീ പോലെയുള്ള കാരണങ്ങളാല്‍ ചുട്ടെരിക്കപ്പെട്ടു എന്നും പിന്നീട് ഈ പ്രദേശം സമുദ്രത്താല്‍ ആവൃതമായിപ്പോയി എന്നും കാലാന്തരത്തില്‍ സമുദ്രം പിന്‍വാങ്ങിയപ്പോള്‍ അവശേഷിച്ച പ്രദേശമാണ് ഇന്നുകാണുന്ന കുട്ടനാട് എന്നുമാണ് കുട്ടനാടന്‍ നിലങ്ങളിലെ ഉയര്‍ന്ന ജൈവാംശവും , കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും കരിനിലങ്ങളില്‍ , മണ്ണില്‍ കാണപ്പെടുന്ന കറുത്ത മരങ്ങളുടെ അവശിഷ്ടങ്ങളും ചുട്ടനാടാണ് പിന്നീട് കുട്ടനാട് ആയതെന്ന അറിവിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നാല്‍ , കുട്ടന്റെ നാട് ആണ് കുട്ടനാട് ആയതെന്നാണ്, കുട്ടനാട് എന്ന വാക്കിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മറ്റൊരു മതം. കുട്ടന്‍ എന്നത് ശ്രീബുദ്ധന്റെ തദ്ദേശീയമായ വിളിപ്പേരാണ് എന്നും കരുമാടിയിലുള്ള കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹത്തിന്റെ സാന്നിദ്ധ്യം ഈ വിശ്വാസത്തെ സാധൂകരിക്കുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
അതെന്തായാലും, ചരിത്രപരമായി, കേരളത്തിലെ പുരാതന തുറമുഖങ്ങളായിരുന്ന വയസ്ക്കര (കോട്ടയം ജില്ല) കടപ്ര (പത്തനംതിട്ട ജില്ല), വാഴപ്പള്ളി (ചങ്ങനാശ്ശേരിക്കു സമീപം) നക്കഡ ( തിരുവല്ലയ്ക്കു സമീപം) എന്നിവ കുട്ടനാടിന്റെ ഭാഗമായിരുന്നു എന്നും ഇവ പിന്നീട് തുറമുഖങ്ങളല്ലാതായതില്‍ നിന്നും സമുദ്രം ഈ ഭാഗങ്ങളില്‍നിന്നും പിന്‍വാങ്ങിയ ശേഷവും ലോവര്‍ കുട്ടനാടന്‍ പ്രദേശങ്ങള്‍ ജലനിമാനമായിത്തന്നെ തുടര്‍ന്നു. ആഴംകുറഞ്ഞ പ്രദേശങ്ങളില്‍ രണ്ടടിയും ആഴം കൂടിയ പ്രദേശങ്ങളില്‍ ഏഴ് അടിവരെയും പൊക്കത്തിലായിരുന്നു ലോവര്‍ കുട്ടനാട്ടിലെ ജലനിരപ്പ്.
സഞ്ചാര ചരിത്രകാരന്മാരായിരുന്ന ടോളമി, പ്ലീനി മുതലായവരുടെ രചനകളില്‍ കുട്ടനാടിനെ കൊറ്റനാര എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ പ്രാചീന തുറമുഖങ്ങളായിരുന്ന ബരാകെ (ഇപ്പോഴത്തെ പുറക്കാട്), നക്കഡ (തിരുവല്ലക്കു സമീപം) എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ കുരുമുളക് കയറ്റി അയച്ചിരുന്നതായി ഇവരുടെ സഞ്ചാരരേഖകള്‍ സൂചിപ്പിക്കുന്നു.
എ.ഡി. ഒന്നാം ശതകത്തില്‍ കേരളം അഞ്ച് ഭൂപ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നതായി ചരിത്രം. ഇവ വേണാട്, കുട്ടനാട്, കടനാട്, പൂഴിനാട് , കാര്‍ക്കനാട്, എന്നിവയാണ്. ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന കുട്ടനാടിന്‍റെ വിസ്തൃതി കൊല്ലം മുതല്‍ കൊച്ചിവരെയായിരുന്നു. എഡി ഒന്നാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ കുട്ടനാട് ഭരിച്ചിരുന്നത് താരതമ്യേന ദുര്‍ബ്ബലരായ ആയ് രാജവംശമാണെന്ന് പറയപ്പെടുന്നു. എന്നാല്‍, കുട്ടനാടിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ചമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണകാലമാണ്. ഈ കാലഘട്ടത്ത് കലാ-സാംസ്കാരിക, രംഗങ്ങളിലും സാമ്പത്തികമായും കുട്ടനാട് അഭിവൃദ്ധി പ്രാപിക്കപ്പെട്ടു. ചെമ്പകശ്ശേരി രാജാക്കന്മാര്‍ ബ്രാഹ്മണരായിരുന്നു എന്നും, ഇപ്രകാരമുള്ള ഒരേയൊരു രാജവംശം ഇതായിരുന്നു എന്നും ചരിത്രമതം.

നെഹ്രു കണ്ട കളി

കോട്ടയത്തുനിന്ന് 'ഡക്‌സ്' എന്ന സ്‌പെഷല്‍ ബോട്ടിലായിരുന്നു പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വരവ്. അന്ന് കേരളത്തിലുള്ളതില്‍ ഏറ്റവും ആധുനിക ഉല്ലാസബോട്ടായിരുന്നു അത്. നെഹ്രുവിനൊപ്പം മകള്‍ ഇന്ദിരയും പേരക്കുട്ടികളായ രാജീവ്, സഞ്ജയ് എന്നിവരുമുണ്ട്.

മണ്‍റോ തുരുത്തില്‍ താത്കാലിക പവലിയന്‍ നിര്‍മിച്ചിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോട്ട് ഷെഡ്ഡാണ് ഇന്ന് ഈ തുരുത്തില്‍. ബോട്ടില്‍നിന്ന് നെഹ്രുവും സംഘവും പവലിയനിലെ കസേരയില്‍ ഉപവിഷ്ടരായപ്പോള്‍ ഒരു മൈല്‍ വടക്ക് വേമ്പനാട് കായലില്‍ വെടിപൊട്ടി. അവിടെ ചുണ്ടന്‍വള്ളങ്ങള്‍ ഒന്നിച്ച് കുതിക്കാന്‍ കിടക്കുകയായിരുന്നു. പോലീസ് ഓഫീസര്‍ ഗോവിന്ദന്‍ തോക്കില്‍നിന്ന് വെടി പൊട്ടിച്ചതോടെ ചുണ്ടന്‍വള്ളങ്ങള്‍ കുതിപ്പുതുടങ്ങി. കളിയോടങ്ങള്‍ എവിടെയെന്ന് ചോദിച്ച് നെഹ്രു മേശപ്പുറത്ത് ചാടിക്കയറി. ആരോ കൊടുത്ത ബൈനോക്കുലറിലൂടെ ദൂരെനിന്ന് കളിവള്ളങ്ങള്‍ പാഞ്ഞുവരുന്നത് ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം കണ്ടു.

നെടുമുടി പൊങ്ങ കരക്കാര്‍ തുഴയുന്ന നെപ്പോളിയന്‍, ചെമ്പുംപുറം കരക്കാരുടെ പാര്‍ഥസാരഥി, അമിച്ചകരി കരക്കാര്‍ നയമ്പെറിയുന്ന ചമ്പക്കുളം, നടുഭാഗം കരക്കാരുടെ നടുഭാഗം, എടത്വാ കരക്കാര്‍ തുഴയുന്ന നേതാജി, മാമ്പുഴക്കരി കരക്കാര്‍ നയിക്കുന്ന നെല്‍സണ്‍, കാവാലം കരക്കാര്‍ തുഴഞ്ഞ കാവാലം എന്നീ ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്രുവിനു മുന്നില്‍ മത്സരിക്കാനിറങ്ങിയത്.

വാശിയേറിയ മത്സരത്തില്‍ ഒരു തുഴപ്പാടിന് നടുഭാഗം ഒന്നാമതെത്തി. നെപ്പോളിയനായിരുന്നു രണ്ടാം സ്ഥാനം. കാവാലം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 10 മിനിറ്റു കൊണ്ട് മത്സരം കഴിഞ്ഞു. സമ്മാനദാനത്തിനുശേഷം നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി നെഹ്രു ആലപ്പുഴ ജെട്ടിവരെ യാത്ര ചെയ്തു. എല്ലാവര്‍ഷവും വള്ളംകളി നടത്തണമെന്ന് ആഗ്രഹമറിയിച്ച നെഹ്രു ഡല്‍ഹിയില്‍ചെന്ന ശേഷം ജേതാവിന് സമ്മാനിക്കാന്‍ ഒരു മുഴം നീളമുള്ള ഒരു വെള്ളിച്ചുണ്ടന്‍ അയച്ചുകൊടുത്തു. ഇതാണ് നെഹ്രു ട്രോഫി.

കൊല്ലം കളക്ടര്‍ തമ്പുരാന്‍, പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ എന്‍.വി. ചെല്ലപ്പന്‍ നായര്‍, കുട്ടനാട്ടില്‍നിന്നുള്ള തിരു-കൊച്ചി നിയമസഭാംഗം നാരായണ പിള്ള എന്നിവരായിരുന്നു വള്ളംകളിയുടെ മുഖ്യ സംഘാടകര്‍. അന്ന് ആലപ്പുഴ കൊല്ലം ജില്ലയിലായിരുന്നു.

ട്രോഫി വരാന്‍ വൈകിയതിനാല്‍ 53ല്‍ കളി നടന്നില്ല. 54ല്‍ മീനപ്പള്ളി വട്ടക്കായലിലായിരുന്നു കളി. ഇവിടെ കാറ്റ് കൂടുതലായതിനാല്‍ 55ല്‍ പുന്നമടക്കായലിലേക്ക് മാറ്റി. അന്നുമുതല്‍ പുന്നമടക്കായലാണ് സ്ഥിരം വേദി. 52ല്‍ നെഹ്രു കണ്ട വള്ളം കളിയുടെ ഏക ചരിത്ര ദൃശ്യരേഖ രണ്ടാം സമ്മാനം നേടിയ നെപ്പോളിയനു വേണ്ടി ക്യാപ്റ്റന്‍ പൂപ്പള്ളി കുട്ടിച്ചന്‍ നെഹ്രുവില്‍നിന്ന് ട്രോഫി വാങ്ങുന്ന ഫോട്ടോയാണ്. കാലപ്പഴക്കംകൊണ്ട് ഫോട്ടോ ആകെ മങ്ങിപ്പോയി.

പൂപ്പള്ളി കുടുംബത്തിന്റേതായിരുന്നു നെപ്പോളിയന്‍ ചുണ്ടന്‍. 52ല്‍ ഒന്നാമതെത്തിയ നടുഭാഗം പിന്നീട് ഇതുവരെ ഒന്നാം സ്ഥാനത്ത് വന്നിട്ടില്ല. അതേ സമയം നെപ്പോളിയന്‍ 57,58,59 വര്‍ഷങ്ങളില്‍ നെഹ്രു ട്രോഫി നേടി. ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക് കുറിച്ചു. 61ലും നെപ്പോളിയന്‍ ഒന്നാമതെത്തി. എന്നാല്‍ 1920ല്‍ ആറമ്മുളയില്‍നിന്ന് ചുണ്ടന്‍ വാങ്ങി പുതുക്കിപ്പണിത് നെപ്പോളിയന്‍ എന്ന പേരിട്ടത് കുട്ടിച്ചനാണ്.പക്ഷേ, വള്ളംകളിവേദിയിലെ നിറസാന്നിധ്യമായിരുന്ന കുട്ടിച്ചന്റെ ക്യാപ്റ്റന്‍സിയില്‍ ട്രോഫി നേടാന്‍ കഴിഞ്ഞില്ല. 56ല്‍ അദ്ദേഹം മരിച്ചു. നെപ്പോളിയന്‍ നെഹ്രുട്രോഫി കരസ്ഥമാക്കിയ നാലു തവണയും കുട്ടിച്ചന്റെ മകന്‍ കുട്ടപ്പനായിരുന്നു ക്യാപ്റ്റന്‍.

73ല്‍ നെപ്പോളിയന്‍ വെള്ളംകുളങ്ങര കരക്കാര്‍ക്കുവിറ്റു. നെപ്പോളിയന്‍ എന്ന പേര് പിന്നീട് പാടില്ലെന്ന നിബന്ധനയിലായിരുന്നു വില്പന. വെള്ളംകുളങ്ങര എന്നാണ് ചുണ്ടന്റെ ഇപ്പോഴത്തെ പേര്. പഴയ നെപ്പോളിയന്റെ ഓടില്‍ തീര്‍ത്ത കൂമ്പ്, കുറ്റിയും വളയും, വെള്ളിക്കുമിള എന്നിവ കുട്ടിച്ചന്റെ മകന്‍ മോനിച്ചന്‍ നിധിപോലെ വീട്ടില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. അമരത്ത് സ്ഥാപിച്ചിരുന്ന നെപ്പോളിയന്‍ എന്ന പേര് ആലേഖനം ചെയ്ത ഓടിന്റെ ഫലകവും ഇക്കൂട്ടത്തിലുണ്ട്.

52ലെ കളിയില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരിയിലെ ഐ.സി. ചാക്കോയുടെ ജിയര്‍ഗോസ് എന്ന ചുണ്ടന്‍ പങ്കെടുക്കാനിരുന്നതാണ്. പാടത്തിന്റെ കരയില്‍ പാടത്തിനുനടുവില്‍ വെച്ചിരുന്ന ചുണ്ടന്‍ കൃഷി തുടങ്ങിയതിനാല്‍ വെള്ളത്തിലിറക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ നെഹ്രു എട്ട് കളിയോടങ്ങളുടെ മത്സരം കെേണ്ടനെ.

ചുണ്ടന്‍ എന്ന സ്വപ്നം



ഒരു പുത്തന്‍ ചുണ്ടന്‍ കരക്കാര്‍ക്ക് സ്വപ്നമെന്നോണം തന്നെ, ചുണ്ടന്‍ പണിയാന്‍ ഒരവസരം കിട്ടുകയെന്നത് പണ്ട് ആശാരിമാര്‍ക്കും വലിയ ആഗ്രഹമുള്ള കാര്യമായിരുന്നു. ചുണ്ടന്‍ പണിതിറക്കുന്ന ആശാരിക്ക് നാട്ടില്‍ ഒരു 'വി.ഐ.പി.' പദവികിട്ടിയിരുന്നത്രേ.

കുട്ടനാടിന്റെ പഴങ്കഥകളില്‍ ഒരു ആശാരിയുടെ കഥയുണ്ട്. കഥയല്ല, നടന്ന സംഭവമാണ്. ചമ്പക്കുളത്തുകാരന്‍ വടക്കേപ്പുരയ്ക്കല്‍ ഗോവിന്ദന്‍ ആശാരിയാണ് കഥാപാത്രം.ആയാപറമ്പ് തെക്കേമുറി ചുണ്ടന്‍ പണിയുടെ കാലം. ഗോവിന്ദനാശാരിക്ക് മാലിപ്പുര (വള്ളപ്പുര)യില്‍ പണിക്കാര്‍ക്കൊപ്പം ചുണ്ടന്റെ നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാവാന്‍ മോഹം. പണിയായുധങ്ങളുമായി ചെന്ന ഗോവിന്ദന്‍ ആശാരിയെ മാലിപ്പുരയിലെ ആശാരിമാര്‍ പരിഹസിച്ച് വിട്ടു. ചുണ്ടന്‍ പണിയാന്‍ താന്‍ ആളായിട്ടില്ലെന്ന് അവര്‍ പറഞ്ഞത് ഗോവിന്ദന്‍ ആശാരിയെ വേദനിപ്പിച്ചു.

എന്നാല്‍ ചുണ്ടന്‍ പണിതിട്ടുതന്നെ ബാക്കി കാര്യം എന്ന വാശിയിലായി ആശാരി. സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തി പണം സമ്പാദിച്ചു. കിഴക്കന്‍ നാട്ടില്‍ പോയി ആഞ്ഞിലിത്തടിയെടുത്തു. ചങ്ങാടത്തില്‍ തടി കൂട്ടിക്കെട്ടി പമ്പയാറ്റിലൂടെയാണ് വരവ്. യാത്രക്ക് നാലഞ്ചുദിവസം വേണം. രാത്രി ഏതെങ്കിലും കടവില്‍ കിടന്നുറങ്ങും. ഒരു രാത്രി രണ്ട് വലിയ ഉരുളന്‍ തടി മോഷണം പോയി. ആശാരി തളര്‍ന്നില്ല. ഭാര്യയുടെയും മക്കളുടെയും സ്വര്‍ണപ്പണ്ടങ്ങള്‍ എല്ലാം വിറ്റ് ആശാരി വീണ്ടും തടിയെടുത്തു. കടത്തില്‍ മുങ്ങിത്താണ് ആശാരി ചുണ്ടന്റെ പണി തുടങ്ങി. വള്ളംപണി കണ്ട് നാട്ടുകാര്‍ കൂടി. നാട്ടില്‍ ഒരു ചുണ്ടന്‍ ഉണ്ടാവുന്നതില്‍ നാട്ടുകാര്‍ക്ക് ആവേശമായി. ആശാരിയുടെ കടത്തിന്റെ വിവരമറിഞ്ഞ നാട്ടുകാര്‍ സഹകരിച്ചു.

ചുണ്ടന്‍ നീരണിഞ്ഞ ദിവസം ആശാരിയെ തോളിലേറ്റി വരവേറ്റ നാട്ടുകാര്‍ പൊന്നും പണവും സമ്മാനമായി നല്‍കി. ഒടുവില്‍ ആശാരിക്ക് കടം വീട്ടിക്കഴിഞ്ഞ് മിച്ചം തുക കിട്ടിയത്രേ. ചുരുക്കത്തില്‍ ചുണ്ടന്‍ ആശാരിയുടെ കടം വീട്ടി.

ഗോവിന്ദന്‍ ആശാരി കടംവാങ്ങി പണിത വള്ളമാണ് പാര്‍ഥസാരഥി ചുണ്ടന്‍. കുട്ടനാട്ടില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും പഴക്കമുള്ള ചുണ്ടനാണ് പാര്‍ഥസാരഥി. ഏതാണ്ട് 90 വര്‍ഷത്തെ പഴക്കം. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്ലം അഷ്ടമുടിക്കായലില്‍ വൈസ്രോയി നടത്തിയ വള്ളംകളിയില്‍ പാര്‍ഥസാരഥിയാണ് ജേതാവായത്. പിന്നീട് ചുണ്ടന്റെ അമരത്തിനിരുവശവും നമ്പര്‍ വണ്‍ എന്ന് വലിയ ഗമയോടെ ആലേഖനം ചെയ്തിരുന്നു. ഒന്നാമത് എത്തിയതിന്റെ ഓര്‍മ്മയ്ക്കായിരുന്നു ഈ ആലേഖനം. പഴയ വള്ളമായതിനാല്‍ കുട്ടനാട്ടിലെ ഏറ്റവും നീളം കുറഞ്ഞ വള്ളമാണിത്. പലവട്ടം പാര്‍ഥസാരഥി പുതുക്കിപ്പണിതിട്ടുണ്ട്.

ദീര്‍ഘകാലം തോട്ടുവാത്തല എന്‍.എസ്.എസ്. കരയോഗത്തിന്റേതായിരുന്നു ഈ വള്ളം. പിന്നീട് തോട്ടയ്ക്കാട് രാജപ്പന്‍ നായര്‍ എന്ന വ്യക്തി വിലയ്ക്കു വാങ്ങി.

കുറെക്കാലമായി പാര്‍ഥസാരഥി മത്സരത്തിനിറങ്ങാറില്ല. എങ്കിലും പ്രദര്‍ശനത്തുഴച്ചിലില്‍ പങ്കെടുക്കാനെത്തുമായിരുന്നു.

പതിന്നാലാം നൂറ്റാണ്ടിലാണ് ചെമ്പകശ്ശേരി രാജവംശം നാടു ഭരിച്ചിരുന്നത്. അക്കാലത്ത് ആദ്യം പിറന്ന ചുണ്ടനു പിന്നാലെ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒട്ടേറെ ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലപ്പഴക്കത്തില്‍ നശിച്ച ചുണ്ടന്‍ വള്ളങ്ങളൊക്കെ വിസ്മൃതിയിലാണ്. പേരുകള്‍ പഴമക്കാര്‍ക്കു പോലും അറിയില്ല.

1940 വരെയുണ്ടായിരുന്ന നേതാജി, നെല്‍സണ്‍, കൊടുപ്പുന്ന എന്നീ ചുണ്ടന്‍ വള്ളങ്ങളുടെ പേര് പഴമക്കാരില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ട്.

ചുണ്ടന്‍ കനിവ് നാടിനു വിദ്യ


ചുണ്ടനും സ്‌കൂളും തമ്മില്‍ എന്താണു ബന്ധം? കടലും കടലാടിയും പോലെ ഒരു ബന്ധവുമില്ലെന്ന് ഈ ചോദ്യത്തിന് ഉത്തരം വന്നേക്കാം. എന്നാല്‍ ചുണ്ടന്‍ അറിവിന്റെ പ്രകാശഗോപുരമുയരാന്‍ കാരണമായ സംഭവം ജലോത്സവചരിത്രത്തിലുണ്ട്.

കരുവാറ്റയിലും കൊടുപ്പുന്നയിലും സ്‌കൂളുകള്‍ വരാനുള്ള പണം ചൊരിഞ്ഞത് രണ്ട് ചുണ്ടന്‍വള്ളങ്ങളാണ്.

കരുവാറ്റ കരക്കാര്‍ക്ക് പണ്ട് ഒരു ചുണ്ടനുണ്ടായിരുന്നു. പയ്യമ്പള്ളി ഇല്ലത്തുകാരുടേതായിരുന്നു ഈ വള്ളം. ഈ ചുണ്ടന്‍ കൈനകരിക്കാര്‍ക്ക് വിറ്റു. കൈനകരിക്കാര്‍ ചുണ്ടന് നെപ്പോളിയന്‍ എന്നു പേരിട്ട് കളിക്കു കൊണ്ടുപോയിരുന്നു.

ചുണ്ടന്‍ വിറ്റുകിട്ടിയ പണംകൊണ്ട് സ്ഥലം വാങ്ങി കെട്ടിടം പണിത് കരുവാറ്റയിലെ നാട്ടുകാര്‍ ഒരു എല്‍.പി. സ്‌കൂള്‍ സ്ഥാപിച്ചു. ഇതാണ് കുമാരപുരം എല്‍.പി.സ്‌കൂള്‍. ഈ സ്‌കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. കൈനകരിക്കാര്‍ കൊണ്ടുനടന്ന നെപ്പോളിയന്‍ ചുണ്ടനാണ് കൈനകരിക്കാരില്‍നിന്ന് വെള്ളംകുളങ്ങരക്കാര്‍ വാങ്ങിയത്. ചുണ്ടന് വെള്ളം കുളങ്ങര എന്ന് പേരുമിട്ടു. പലവട്ടം പുതുക്കിപ്പണിത വെള്ളംകുളങ്ങര ചുണ്ടനില്‍ ഇപ്പോള്‍ പഴയ നെപ്പോളിയന്റെ രണ്ട് പലകകള്‍ മാത്രമേയുള്ളൂ. ചുരുക്കത്തില്‍ വെള്ളംകുളങ്ങര ഒരു പുതിയ ചുണ്ടനായി.

കൈനകരിക്കാര്‍ക്ക് ചുണ്ടന്‍ വിറ്റ കരുവാറ്റക്കാര്‍ വള്ളംകളിയില്‍നിന്ന് പിന്‍വാങ്ങിയെന്ന് ആരും കരുതരുത്. കുറെനാള്‍ കരുവാറ്റക്കാര്‍ ചുണ്ടന്‍ വാടകയ്ക്ക് എടുത്ത് കളിച്ചു. എടത്വാക്കാരുടെ പച്ചച്ചുണ്ടനായിരുന്നു സ്ഥിരമായി വാടകയ്ക്ക് എടുത്തിരുന്നത്. പിന്നീട് പച്ചച്ചുണ്ടന്‍ കരുവാറ്റക്കാര്‍ വിലയ്ക്ക് വാങ്ങി. പച്ചച്ചുണ്ടന്റെ പേരുമാറ്റി കരുവാറ്റ എന്ന് ചുണ്ടന് നാമകരണം ചെയ്തു. കരുവാറ്റയും വെള്ളംകുളങ്ങരയും ഇപ്പോഴും ജലമേളയുടെ കളിത്തട്ടിലുണ്ട്.

പഴയകാലത്ത് പ്രശസ്തി നേടിയ 'ജിയര്‍ഗോസ്' ചുണ്ടന്‍ വിറ്റുകിട്ടിയ പണം മുടക്കിയാണ് കൊടുപ്പുന്ന കരക്കാര്‍ കൊടുപ്പുന്ന ഗ്രാമത്തില്‍ യു.പി.സ്‌കൂള്‍ സ്ഥാപിച്ചത്. ഈ സ്‌കൂളും സര്‍ക്കാര്‍ പിന്നീട് ഏറ്റെടുത്തു.

പുളിങ്കുന്നിനടുത്ത പുന്നക്കുന്നത്തുശ്ശേരിക്കാരുടേതായിരുന്നു 'ജിയര്‍ഗോസ്'. വള്ളം ഉടമയാവട്ടെ സാഹിത്യനിരൂപകശ്രേഷ്ഠനായ ഐ.സി.ചാക്കോ. ജിയര്‍ഗോസ് ലത്തീന്‍ വാക്കാണ്. കര്‍ഷകന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. തായങ്കരിക്കാരാണ് 'ജിയര്‍ഗോസ്' വാങ്ങിയത്. ഈ ചുണ്ടന്‍ പിന്നീട് തായങ്കരിക്കാര്‍ കൊടുപ്പുന്നക്കാര്‍ക്ക് വില്ക്കുകയായിരുന്നു. കൊടുപ്പുന്നക്കാര്‍ കുറെക്കാലം ഈ ചുണ്ടന്‍ കളിച്ചു. ചുണ്ടന്‍ കൊറ്റാത്തൂര്‍ കൈതോടിക്കാര്‍ക്ക് വിറ്റു കിട്ടിയ പണംകൊണ്ടാണ് കൊടുപ്പുന്നക്കാര്‍ സ്‌കൂള്‍ പണിതത്. തായങ്കരിക്കാര്‍ ഒരു ചുണ്ടന്‍ പണിതിറക്കി എല്ലാ കളിയിലും പങ്കെടുക്കുന്നുണ്ട്. ജവഹര്‍ എന്നാണ് ഈ ചുണ്ടന്റെ പേര്‍. ജവഹറുമായി തായങ്കരിക്കാര്‍ ഇക്കുറിയും നെഹ്രുട്രോഫിക്ക് എത്തുന്നുണ്ട്.

ചരിത്രത്തില്‍ ആദ്യം ചുണ്ടന്‍ സ്വന്തമാക്കിയവരാണ് കൊടുപ്പുന്നക്കാര്‍. യുദ്ധം ജയിച്ച പടക്കപ്പല്‍ ചെമ്പകശ്ശേരി രാജാവ് സമ്മാനമായി കൊടുപ്പുന്ന ദേശക്കാര്‍ക്ക് നല്കുകയായിരുന്നല്ലോ. ആദ്യത്തെ ചുണ്ടന്റെ ശില്പി നാരായണന്‍ ആശാരിയുടെ നാട് കൂടിയായിരുന്നു കൊടുപ്പുന്ന. 40 വര്‍ഷത്തിലേറെയായി കൊടുപ്പുന്നക്കാര്‍ക്ക് ചുണ്ടനില്ല. ആദ്യത്തെ ചുണ്ടന്റെ ഉടമകള്‍ നാല് പതിറ്റാണ്ടായി വള്ളം കളി രംഗത്തില്ലെന്ന് സാരം.

ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നം


യുദ്ധതന്ത്രത്തിന്റെ സന്തതിയാണ് ചുണ്ടന്‍. കായലിലെ യുദ്ധക്കളത്തില്‍ പോരാടി ജലപാതകളിലൂടെ ജൈത്രയാത്ര നടത്തിയ പടക്കപ്പലില്‍നിന്നുള്ള ചുണ്ടന്റെ പിറവിയുടെ കഥയ്ക്കുപിന്നില്‍ രാജ്യസ്‌നേഹമുണ്ട്; പ്രാചീന തച്ചുശാസ്ത്രത്തിന്റെ മികവുണ്ട്. ഇന്ന് ജലോത്സവങ്ങളിലെ ആകര്‍ഷണഘടകമായ ചുണ്ടന്‍ പണ്ടത്തെ പടക്കപ്പലിന്റെ പിന്‍ഗാമിയാണ്. പടയ്ക്കുപയോഗിക്കുന്ന ജലവാഹനം പിന്നീട് പകിട്ടാര്‍ന്ന ചുണ്ടനായി രൂപംപ്രാപിക്കുകയായിരുന്നു.

ചുണ്ടന്റെ ജന്മത്തിനു പിന്നിലെ തിരശ്ശീല ഉയരുമ്പോള്‍ ചരിത്രത്തിന്റെ സ്​പന്ദനം കേള്‍ക്കാം. ആ സ്​പന്ദനം ചുണ്ടന്റെ കഥപറയുന്നു. അത് ഇപ്രകാരം.

നാട്ടുരാജാക്കന്മാരുടെ ഭരണകാലം. ചെമ്പകശ്ശേരി, കായംകുളം എന്നീ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുത. കലഹം മൂത്ത് ഇരുരാജ്യങ്ങളും യുദ്ധത്തിനൊരുങ്ങി. കായംകുളം കായലിലൂടെ പടയോട്ടം നടത്തി, കായംകുളം പിടിച്ചടക്കാന്‍ ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍ പുതിയൊരു യുദ്ധതന്ത്രത്തിന് രൂപം നല്കി. യുദ്ധം ജലമാര്‍ഗമാക്കാനായിരുന്നു തീരുമാനം. യുദ്ധത്തിനായി ഒരു ജലവാഹനം തയ്യാറാക്കാന്‍ രാജാവ് ഉത്തരവിട്ടു. നിരവധി ശില്പികള്‍ മാതൃകയുമായി എത്തി. കൊടുപ്പുന്ന സ്വദേശി വെങ്കിടയില്‍ നാരായണന്‍ ആചാരി സമര്‍പ്പിച്ച മാതൃക രാജാവിന് ഇഷ്ടപ്പെട്ടു. തെങ്ങിന്‍കൊതുമ്പിലായിരുന്നു മാതൃക. ഇതനുസരിച്ച് ജലവാഹനം പണിതിറക്കി.

നൂറോളം പടയാളികള്‍ക്ക് കയറാം. പീരങ്കികള്‍ വെക്കാനും വെടിക്കോപ്പുകള്‍ സൂക്ഷിക്കാനും ഇടം. ചെമ്പകശ്ശേരി സൈന്യം ഈ പടക്കപ്പലുമായി പരീക്ഷണത്തിനായി കായലില്‍ ഇറങ്ങി. അതുവരെ കാണാത്ത പടക്കപ്പല്‍ കണ്ട് കായംകുളം രാജാവ് ഭയന്നു. നൂറോളംപേര്‍ ഒന്നിച്ച് തുഴയുമ്പോള്‍ ശരവേഗത്തില്‍ ജലവാഹനം പറക്കുന്നു. അതുപോലൊരു പടക്കപ്പല്‍ ഇല്ലാതെ പോരാടാന്‍ കഴിയില്ലെന്നുകണ്ട കായംകുളം രാജാവ് കൊടുപ്പുന്ന ആശാരിയെ കായംകുളത്ത് കൊണ്ടുവന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കായംകുളം രാജാവിനും ചെമ്പകശ്ശേരിക്കുള്ളതുപോലെ ഒരു ജലവാഹനം പണിതുകൊടുക്കാന്‍ ആശാരി നിര്‍ബന്ധിതനായി.

കായംകുളം സൈന്യം കായലില്‍ പരിശീലനം തുടങ്ങി. തങ്ങള്‍ക്കുള്ളതുപോലെ ഒരു ജലവാഹനം കായംകുളം ചേരിയില്‍ക്കണ്ട ചെമ്പകശ്ശേരി രാജാവ് പടക്കപ്പലിന്റെ നിര്‍മാണരഹസ്യം ചോര്‍ന്നതില്‍ കോപാകുലനായി. രാജഭടന്മാര്‍ ആശാരിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടച്ചു. വധശിക്ഷയ്ക്ക് രാജാവ് ഉത്തരവിട്ടു. ''യുദ്ധം കണ്ടശേഷമേ വധശിക്ഷ നടപ്പാക്കാവൂ. യുദ്ധത്തില്‍ ചെമ്പകശ്ശേരി ജയിക്കും''-ആശാരി കേണപേക്ഷിച്ചു.

യുദ്ധം തുടങ്ങി. കായലില്‍ ഇരുപടക്കപ്പലുകളും പോരിനിറങ്ങി. ചെമ്പകശ്ശേരിയുടെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിപൊട്ടുമ്പോള്‍ ജലവാഹനം ഒരടി മുന്നോട്ട്. കായംകുളത്തെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിവെക്കുമ്പോള്‍ ജലവാഹനം ഒരടി പിന്നോട്ട്. തച്ചുശാസ്ത്രത്തില്‍ ആശാരിക്കുള്ള കരവിരുതായിരുന്നു അതിനു കാരണം. ചെമ്പകശ്ശേരി യുദ്ധം ജയിച്ചു. സന്തുഷ്ടനായ ചെമ്പകശ്ശേരി രാജാവ് ആശാരിയെ തടവില്‍നിന്നു മോചിപ്പിച്ച് സമ്മാനങ്ങള്‍ നല്കി. സ്വര്‍ണവും വിലപിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനിച്ചതു കൂടാതെ ധാരാളം ഭൂമി കരമൊഴിവായി പതിച്ചുകൊടുത്തു.

ചെമ്പകശ്ശേരിയുടെ പടക്കപ്പല്‍ ആശാരിയുടെ നാടായ കൊടുപ്പുന്ന ദേശക്കാര്‍ക്ക് ഉപഹാരമായി നല്കി. ഈ പടക്കപ്പലിന്റെ രൂപവും ഭാവവും മാറ്റി വെങ്കിട്ടനാരായണന്‍ ആശാരി ആദ്യത്തെ ചുണ്ടന്‍വള്ളം പണിതു. അങ്ങനെ ആദ്യത്തെ കളിയോടം പിറന്നു.ആദ്യകാലത്ത് ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നമായിരുന്നു. മത്സരത്തിന് ഉപയോഗിച്ചിരുന്നില്ല.

Saturday, September 15, 2012

ചുണ്ടന്‍ ... പോരാളികളുടെ വാഹനം



വള്ളംകളി എന്നു തുടങ്ങിയെന്നതു സംബന്ധിച്ച് തെളിവുകളില്ല. എങ്കിലും നൂറ്റുണ്ടുകള്‍ക്ക് മുമ്പുതന്നെ വള്ളംകളി സംഘടിപ്പിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങളിലെ പ്രതിഷ്ഠയുടെ സ്മരണക്കായി ജലോത്സവം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് ചരിത്രമുണ്ട്. അന്നത്തെ ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും ഒക്കെ ഒന്നായിരുന്നുവെന്ന ഒരു അഭിപ്രായമുണ്ട്. ആഘോഷ വേളകളില്‍ ചെറുവള്ളങ്ങള്‍ക്കൊപ്പം ചുണ്ടന്‍ വള്ളങ്ങള്‍ അണിഞ്ഞൊരുങ്ങി ആടിപ്പാടി തുഴഞ്ഞു പോവുന്നതായിരുന്നു ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും.   

             വള്ളംകളിയും മത്സരവള്ളംകളിയും തമ്മില്‍ വ്യത്യാസമുണ്ട്. മത്സരവള്ളംകളി ആരംഭിക്കുന്നത് 1940 കളുടെ തുടക്കത്തിലായിരുന്നുവത്രേ. ചുണ്ടന്‍ വള്ളങ്ങള്‍ പോരുവള്ളങ്ങളാവുന്നത് അതോടെയാണ്. ഒരിടത്ത് ചുണ്ടന്‍ വള്ളങ്ങള്‍ ഒന്നിച്ച് തുഴച്ചില്‍തുടങ്ങി നിശ്ചിത മത്സരദൂരം തുഴഞ്ഞ് മറ്റൊരിടത്ത് എത്തുന്ന തരത്തിലാണ് മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്. 

            ചമ്പക്കുളത്തും പായിപ്പാട്ടും പണ്ടേ വള്ളംകളിയുണ്ടായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളത്ത് കളിയെങ്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി പായിപ്പാട് വള്ളംകളി ബന്ധപ്പെട്ടുകിടക്കുന്നു. ചുണ്ടന്‍ വള്ളങ്ങളും ചെറുകളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞുവരുന്നതാണ് പണ്ടുകാലത്ത് നടന്ന വള്ളംകളി. 
നെഹ്രുട്രോഫി ആദ്യം മുതല്‍ക്കേ മത്സരവള്ളം കളിയായിരുന്നു. കാലക്രമേണ ചമ്പക്കുളത്തും പായിപ്പാട്ടും മറ്റുദിക്കുകളിലും വള്ളംകളി മത്സരവള്ളംകളിയായി മാറി.   
                                                           
              കൊല്ലത്ത് മണ്‍റോ തുരുത്തില്‍ ബ്രിട്ടീഷ് വൈസ്രോയി 40കളില്‍ ഒരു മത്സരവള്ളംകളി നടത്തിയതായി രേഖയുണ്ട്. ഒരുപക്ഷേ അതായിരിക്കാം ആദ്യത്തെ മത്സരവള്ളംകളി. വള്ളംകളി മത്സരവള്ളംകളി ആവുന്നതിനുമുമ്പ് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പള്ളിയോടങ്ങളുടെ രൂപമായിരുന്നു. വീതി കൂടി, നീളം കുറഞ്ഞ്,അണിയവും (മുന്‍ഭാഗം) അമരവും (പിന്‍ഭാഗം) ഉയര്‍ന്നതായിരുന്നു പഴയ ചുണ്ടന്‍ വള്ളങ്ങള്‍. കാണാന്‍ അഴക്, ഓളപ്പരപ്പില്‍ കിടക്കുമ്പോള്‍ പ്രൗഢിയുടെ പ്രതീകം. അതുകൊണ്ടാണ് ചുണ്ടന് ജലരാജാവ് എന്ന് പേര് വീണത്.

             മത്സരവള്ളംകളി വന്നതോടെ ചുണ്ടന്റെ നീളം കൂടി, വീതികുറഞ്ഞു. അണിയവും അമരവും താഴ്ത്തി. ഭാരം കുറച്ച് ജലനിരപ്പിന് സമാന്തരമായി കുതിക്കാന്‍ ചുണ്ടനിലുണ്ടാക്കിയ രൂപമാറ്റം വേഗം വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. പഴയ ചുണ്ടന്റെ രൂപം ഇന്നും അതേപടി നിലനിര്‍ത്തുന്നതാണ് ആറന്മുള പള്ളിയോടം. മത്സരത്തിന് മുന്‍തൂക്കം നല്‍കി രൂപമാറ്റം ഉണ്ടായതാണ് കുട്ടനാടന്‍ ചുണ്ടന്‍. 50 കളില്‍ മത്സരവള്ളംകളിക്ക് പ്രാമുഖ്യം വന്നുതുടങ്ങി. 

          നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചതോടെ മത്സരത്തിന് തീവ്രതയേറി. ഓളപ്പരപ്പിലെ സുന്ദര നൗകകള്‍ക്ക് സൗന്ദര്യം അല്പം കുറഞ്ഞുപോയെങ്കിലും കുട്ടനാടല്‍ ചുണ്ടന്റെ 'സ്​പീഡ്' ലോകമെങ്ങും കീര്‍ത്തി പരത്തി. കൊള്ളിമീന്‍ പോലെ, ചാട്ടുളി പോലെ, കരിനാഗം പോലെ തുടങ്ങിയ വേഗത്തിന്റെ വാക്പ്രയോഗങ്ങള്‍ കുട്ടനാടന്‍ ചുണ്ടനെ ചുറ്റിനിന്നു. ഇന്ന് ജലോത്സവങ്ങളെല്ലാം മത്സരവള്ളംകളികളായിക്കഴിഞ്ഞു.

Friday, June 22, 2012

ഭീതി വിതയ്ക്കുന്ന ഹൃദയാഘാതവും അതേതുടര്‍ന്നുണ് ടാകുന്ന പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണവും,കേരളത്തി ല്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയരക്തധമനികളി ല്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന ചെറിയ ബ്ളോക്കുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ പൂര്‍ണ്ണമായും അടയുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടാകുന്നത്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ പരിചരിക്കുന്ന രീതിയും,ഹൃദയാഘാ തത്തെ തുടര്‍ന്ന് പെട്ടെന്ന് ഹൃദയം സ്തംഭിച്ചുപോയാല്‍ ഹൃദയപ്രവര്‍ത്തനം ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്തുന്ന തിനുവേണ്ട പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങന െയെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ് ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ അനിവാര്യമാണ് വീട്ടിലൊരാള്‍ക ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.
1) ഹാര്‍ട്ട് അറ്റാക്ക്വന്ന വ്യക്തിയെ ബോധമുണ്ടെങ്കില് ‍ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട ് താങ്ങുകൊടുക്കണം .
2) രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.യും കുറവാണെന്നുകണ്ട ാല്‍നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത ്തി കാലുകള്‍ക്കിടയി ല്‍ രണ്ട് തലയിണകള്‍ വെച്ച്കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹംഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.
3) രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.
4) മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.
5) ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോഅനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോമാത്രമേ രോഗിയെഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.
6) ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്ക ുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില് ‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ് ങളോ, പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാന ുള്ള സാദ്ധ്യത കൂടുതലുള്ളതിനാല ാണ് ഈ നിയന്ത്രണം.
7) നെഞ്ചുവേദനയുണ്ട െങ്കില്‍ നാക്കിനടിയിലിട് ട് അലിയിച്ചിറക്കുന ്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം)ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചുകഴിക്കുന് നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയ ാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷ ം ഈ മരുന്നു നാക്കിന്റെ അടിയില്‍ ഇട്ട് അലിയപ്പിച്ചിറക് കാവൂ.
8) ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരേ നിമിഷവും ഓരേ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയി രിക്കുന്നതിനാല് ‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.ഹ ൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരു ടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കു വാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരു ത്.
9) ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനംസംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കു ക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത ്തി കഴുത്ത്ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്ത ി ശ്വാസോച്ഛാസത്തി ന് തടസ്സമുണ്ടാക്കാ ത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും , ശ്വാസകോശത്തിന്റ െയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവ ാനുള്ളപ്രഥമശുശ് രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ് കില്‍ നടത്തി ആശുപത്രിയിലേയക് ക് എത്രയും പെട്ടന്ന് എത്തിക്കുക.
10) ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേയ ്ക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാ ണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള് ‍ ഉണ്ടാക്കിയേക്കാ ം.
11) രോഗിയെ ആശുപത്രിയിലേയ്ക ്ക് കൊണ്ടുപോകുമ്പോള ്‍ പഴയ ചികിത്സാരോഖകള്‍ , പരിശോധനാ റിപ്പോര്‍ട്ടുകള ്‍, ഇ.സിജി,എന്നിവയു ണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

Friday, June 8, 2012

കളിയോടം

എനിക്കെല്ലാവരോടും വെറുപ്പ്; എന്നെ മാത്രം ഇഷ്ടം'

പുളിങ്കുന്ന്: 'എനിക്കെല്ലാവരോടും വെറുപ്പാണ്, എന്നോടുമാത്രമാണ് ഇഷ്ടം'. പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ കൊച്ചുകുറ്റവാളി ഇതുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും എന്തുപറയണമെന്നറിയാതെയായി. സഹപാഠി ലെജിന്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് 14 കാരന്‍ പോലീസിനോട് വിവരിച്ചത് നിസ്സംഗതയോടെ.
കാസര്‍കോട് പാണത്തൂരാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. അമ്മ ശപിച്ചും തല്ലിയുമാണ് എന്നെ വളര്‍ത്തിയത്. അച്ഛനെപ്പോലെ നീയും തന്നെ ഉപേക്ഷിച്ചുപോകും എന്നുപറഞ്ഞായിരുന്നു അമ്മയുടെ ആക്രമണം. പാണത്തൂരിലെ ഒരു ആശ്രമത്തിലെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. അമ്മ വിഷംതന്ന് കൊല്ലുമെന്ന് പേടിച്ച് അച്ഛന്റെ അടുത്തേക്കുപോന്നു. മുട്ടാറില്‍ നാലാമത്തെ ഭാര്യക്കൊപ്പമായിരുന്നു അച്ഛന്‍. മുട്ടാര്‍ സ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ ചേര്‍ന്നു. വീട്ടില്‍ എല്ലാവര്‍ക്കും എന്നോട് വെറുപ്പായിരുന്നു. എതിരാളികളെ വകവരുത്തുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ എനിക്കിഷ്ടമായി. കൈപ്പൂട്ടിട്ട് എതിരാളിയുടെ കഴുത്തുയര്‍ത്തി കത്തികൊണ്ട് വരഞ്ഞുകൊല്ലുന്ന 'റാമ്പോ' ചിത്രങ്ങളിലെ നായകനോട് ആരാധനയായി. റാമ്പോയെന്ന് ഇരട്ടപ്പേര് വിളിക്കുന്നതും ഇഷ്ടപ്പെട്ടു. പാന്റ്‌സിനും ഷൂസിനുമിടയിലായി കത്തി ഒളിപ്പിച്ചു നടക്കുന്നത് ശീലമാക്കി. മുനകൂര്‍ത്ത കുപ്പിച്ചില്ല് തുണിയില്‍ പൊതിഞ്ഞ് ബാഗിലും ബുക്കിലും ഒളിപ്പിച്ചുവച്ചു. 'ഒമ്പതാംക്ലാസ്സില്‍ ലീഡറായിരുന്നപ്പോള്‍ ഒച്ചയുണ്ടാക്കിയതിന് കൂട്ടുകാരന്‍ ലെജിന്റെ പേരെഴുതി ടീച്ചര്‍ക്ക് കൊടുത്തു. അതിന്റെ പേരില്‍ ലെജിന്‍ ഇടിച്ചു. അതിന് പ്രതികാരം ചെയ്യാന്‍ കാത്തുനടക്കുകയായിരുന്നു. അങ്ങനെ പത്താംക്ലാസ്സിലെ അവധിക്കാല ക്ലാസ് തുടങ്ങുന്ന ദിവസം സൗകര്യമൊത്തുവന്നു. സൗഹൃദത്തില്‍ കഞ്ഞിപ്പുരയ്ക്ക് സമീപമെത്തിച്ച് ആക്രമിച്ചു'. കുത്തിവീഴ്ത്തിയപ്പോള്‍ കൂട്ടുകാരന്‍ നിലവിളിച്ചില്ലേയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോഴും കൂസലില്ല -'ഇല്ല, അവന്‍ കുറേ പിടച്ചു. അപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പോലീസ് പിടിക്കുമെന്നറിയാമായിരുന്നു.' നിനക്ക് പഠിക്കണ്ടേ? -'പഠിക്കണം'. കൂട്ടുകാരനെ കൊന്നതില്‍ ദുഃഖമുണ്ടോ? -നിശ്ശബ്ദത, പിന്നെ കണ്ണുകള്‍ നിറഞ്ഞു. കേരളമെ ലജ്ജിക്കുക: സഹപാടി കൂട്ടുകാരനെ കഴുത് അരുത് കൊന്നു. ഇതിനു ഉത്രവധി ആര് ? സമസ്ത കേരള ജനതയും ഉത്തരവാദി; ആര്‍ക്കും ഒഴിഞ്ഞു മാറുവാന്‍ കഴിയില്ല. ഓരോ കൊലപാതകവും രാഷ്ട്രിയ കൊലപാതകം എന്ന് പറഞ്ഞു എഴുതി തള്ളുമ്പോള്‍ പല മനസും ആക്രമണ വസന ഉടലെടുക്കുന്നു; ഒരു കൊലപാതകം നടത്തിയാല്‍ ഇത്ര മാത്രം എന്നാ വിചാരം ഉടലെടുക്കുന്നു. ജീവന്‍ തിരിച്ചു നല്‍കുവാന്‍ കഴിയാത്ത മനുഷ്യന്‍ എടുക്കുന്ന ഓരോ ജീവനും അവന്‍ അല്ലങ്കില്‍ സമൂഹം കണക്ക് പറയേണ്ടി വരും. കുട്ടികളെ തല്ലരുത് വഴക്ക് പറയരുത് എന്ന് പറഞ്ഞ കോടതിയും ഇതിനു ഉത്രവധി ആണ്. മകന്‍ നഷ്ട്ടപെട്ട മതപിതകളോട് നമ്മുടെ സമൂഹം എന്ത് പറഞ്ഞു സമാധാനിപിക്കും ? കുട്ടികളെ തല്ലി വളര്തിയിരുനപോള്‍ അവര്‍ക്ക് വീട്ടില്‍ ആരെയെങ്കിലും പേടി ഉണ്ടായിരുന്നു അത് അവര്‍ സമൂഹത്തിലും കാണിച്ചിരുന്നു എന്നാല്‍ ഇന്ന് എല്ലാവരും കൂട്ടുകാര്‍ അപ്പനും അമ്മയും. ആരെയും പേടിയില്ലാതെ വളര്‍ന്നു വരുന്ന കുട്ടികള്‍ എന്തിനും ഏതിനും തയാര്‍, ഇതാണോ നമ്മുക്ക് വേണ്ടത്? അനുസരണം ഇല്ലാതെ ഒരു തലമുറയെ വര്തെടുക്കുനത് നാടിനു ശാപം.

Sunday, May 20, 2012

ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം-കാവാലം നാരായണപണിക്കര്‍


ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം
 ആലിന്നു ചേര്‍ന്നൊരു കുളവും വേണം (ആലായാല്‍ )
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂക്കാന്‍ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാല്‍ )

 പൂവായാല്‍ മണം വേണം പു‌മാനായാല്‍ ഗുണം വേണം (2)
 പൂമാനിനിമാകലായാലടക്കമ് വേണം (പൂവായാല്‍ )
 നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം (2)
 നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം (നാടായാല്‍ )
(ആലായാല്‍ )

 യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ (2)
 ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ (യുദ്ധത്തിങ്കല്‍ )
 പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ (യുദ്ധത്തിങ്കല്‍ )
(ആലായാല്‍ )

 മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ (പാലിയത്തച്ചനു)
                                                                       (ആലായാല്‍ )

മഴതുള്ളി പാടുമ്പോള്‍ ...


മഴതുള്ളി പാടുമ്പോള്‍ ...മഴ! എന്നും എനിക്കൊരു ഹരമാണ് ..കണ്ണിനെ കുളിരണിയിച് കാതില്‍ സംഗീതത്തിന്റെ സ്വരം മുഴക്കി മഴത്തുള്ളികള്‍ ചിതറി വീഴുമ്പോള്‍ അതൊരു സുഗമുള്ള അനുഭൂതിയാണ് ..പുള്ളികുടയും പുസ്തക സഞ്ചിയുമായി സ്ചൂളിലെക്ക് പോകുമ്പോ പുള്ളികുടയില്‍ ഇറ്റിവീഴുന്ന മഴതുയ്ള്ളികള്‍ താലോലിച്ചും മഴ എന്നാ വിസ്മയത്തെ ഒരുപാട് ആസ്വദിച്ചവരാണ് നമ്മളില്‍ ഏറെ പേരും ..ജാലക പ്പാളികളിലൂടെ പുറത്തേക്ക നോക്കുമ്പോ മുറ്റത് ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ മണ്ണിന്‍ ചാലുകളിലൂടെ ഒഴുകി പോകുമ്പോ ഇവ ഇത്ര തിരക്കിട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്.. ചിലപ്പോ ഞാനറിയാത്ത ഒരു ലക്ഷ്യ സ്ഥാനം ഉണ്ടാകാം അതിനു..ഒരുപക്ഷെ ആ മഴതുള്ളി ഓര്‍മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ ചലനത്തെ തന്നെയാകും..ഒരുപാട് മോഹങ്ങളും പ്രതീക്ഷകളുമായി അറ്റം അറിയാത്ത ജീവിത യാത്ര..ചിലപ്പോ ഇ മഴ തോരുന്നതോടെ അത് മണ്ണിലേക്ക് താഴുന്നു ..അതൊരു ഓര്മ പെടുതലാകാം ,ഒരു മഴയുടെ ആയുസ്സേ നമുക്കിവിടെ ഉള്ളു , അത് കഴിജ്നാല്‍ നമ്മളും മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ..എന്തായാലും മഴ പെയ്യട്ടെ .. ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും വര്‍ഷിച്ചുകൊണ്ട് കണ്ണിനു കുളിര്‍മയായി..കാതിനു താളമായി .. മഴ പെയ്യട്ടെ ...

Thursday, May 17, 2012

അമ്മാ


നിനക്ക് നോവ്‌ തന്നു പിറന്നത്‌ കൊണ്ടാണോ എന്തോ 
എനിക്ക് നോവുമ്പോഴെല്ലാം നിന്നെ വിളിക്കുന്നത്‌
 "അമ്മാ"..... എന്ന്

Tuesday, May 15, 2012

ഓമന മുത്ത്‌


പ്രവാസി ആയ രവിയേട്ടന് കല്യാണം കഴിഞ്ഞിട്ട് വര്‍ഷം എട്ടു കഴിഞ്ഞു പക്ഷെ പാവത്തിന് ഓമനിക്കാനും താലോലിക്കാനും ദൈവം ഒരു കുട്ടിയെ കൊടുത്തില്ല. നീണ്ട കാലത്തെ മരുന്നിനും പ്രാര്‍ഥനക്കും ഫലം ഉണ്ടായി അദ്ദേഹത്തിന് ഒരു ആണ്‍കുട്ടി പിറന്നു .സന്തോഷത്തില്‍ പങ്ങുചെരാന്‍ സ്വന്തകാരും ,സുഹൃത്തുക്കളും ,നാട്ടുകാരും എല്ലാരും വന്നു കുട്ടിക്ക് പേരും ഇട്ടു വിനയകുമാര്‍ . വന്നവര്‍കെല്ലാം കുട്ടിയെ ഭയങ്കര ഇഷ്ട്ടം ആയി നല്ല ഓമനത്തം ഉള്ള കുട്ടി ആ മുഖത്തിന്‌ ചേര്‍ന്ന പേര് വിനയകുമാര്‍ . ആള്‍കൂട്ടം കണ്ടോ, വിശപ്പുകൊണ്ടോ, കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി ഇതു കണ്ടുനിന്ന കുട്ടിയുടെ അമ്മുമ്മ പറഞ്ഞു മോളെ നീ കുട്ടിയെ ആ മുറിയില്‍ കൊണ്ട് പോയി മുലയൂട്ടു .വിശനിട്ടാണ് കുട്ടി കരയുന്നത് ഇതു കേട്ട ഉടനെ കുട്ടിയും ആയി മുറിയിലേക്ക് പോയി കുട്ടിയുടെ മാതാവ് അവരോടൊപ്പം കൂട്ടുകാരികളും. കുട്ടിയെ കൊഞ്ചിക്കുകയും ഉമ്മവേക്കുകയം . ലാളിക്കുകയും ചെയ്യുന്നതിനിടയില്‍ . പരിഷ്കാരിയായ ഒരുത്തി പറഞ്ഞു കുട്ടിക്ക് മുലപ്പാല്‍ ഊട്ടുന്നത് നമ്മുടെ സൌധര്യം കുറയും ഇതു കേട്ടതും കൂടെയുള്ളവരുടെ അനുഭവ കഥകളും അതിനു ഒരു പരിഹാരവും പറഞ്ഞു കൊടുത്തു "കുപ്പി " അന്ന് മുതല്‍ അവനു മുലപ്പാല്‍ കിട്ടുന്നത് നിന്നു ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു പ്രവാസി ജീവിതം മതിയാക്കി രോഗ ബാധിതനായി രവിയേട്ടന്‍ തിരിച്ചു നാട്ടില്‍ എത്തി യവ്വനത്തില്‍ സമ്പാതിച്ചത് വാര്‍ധ്യക്കത്തില്‍ അനുഭവിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഈ ഭുമിയ്ല്‍ നിന്നും യാത്രയായി ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു അവനു വയസു 21 ആയി അവനു അമ്മയെ ഭയങ്കര വെറുപ്പാണ് പക്ഷെ "കുപ്പി " ഭയങ്കര ഇഷ്ട്ടവും .

Tuesday, April 24, 2012

http://yield2me.com/-79949.htm

വിഷു കൈ നീട്ടം

ഞാനും എന്റെ സുഹുതും കൂടി വിഷു ദിനത്തില്‍ കാവാലത്തിനെ  അടുത്ത  സിറ്റി  ആയ ചങ്ങനാശേരിയില്‍  ഒരു ഡ്രസ്സ്‌ എടുക്കാന്‍ പോയി . കൂട്ടുകാരനായ  രാകേഷും  കൂടി  ബൈക്കില്‍ ആണ് യാത്ര  ബൈക്കില്‍ കയറി  വാലടി  ഭാഗത്ത്‌   എത്തിയപ്പോള്‍  (ക്ഷമ്മിക്കണം  വാലടി  എന്നത് കാവലതിനും ചങ്ങനാശ്ശേരിക്കും  ഇടക്കുള്ള  സ്ഥലം ആണേ.... ) കൂട്ടുകാരുടെ   ഫോണ്‍   മറ്റൊന്നിനും അല്ല  തിരുച്ചു വരുമ്പോള്‍  വിഷു  ആഘോഷിക്കുവാന്‍  അവര്‍ക്ക്  ബിയര്‍  വേണം  അത്രേ .....
ഇതു ഞങ്ങളുടെ  നാട്ടില്‍  സ്ഥിരം   പരിപാടിയാണ്  ആര് ടൌണില്‍ പോയാലും  ഇതു പോലെ ഫോണ്‍ വരും 
 ഞങ്ങളുടെ  പര്‍ച്ചേസും കഴിഞ്ഞു  അവര്‍ക്ക് വേണ്ടി  ബിയര്‍ വാങ്ങാന്‍  ചങ്ങനാശേരി  ബിവരെജസ്സില്‍  പോകാന്‍ തിരുമാനിച്ചു  പോകുന്ന വഴിയിലെ    മെയിന്‍ റോഡു  വരെയും നീണ്ട  ക്യു ....... ഞാനും രാകേഷും പരസ്പരം  ഒന്ന് നോക്കി  രണ്ടു പേരുടെയും മനസ്സില്‍ ലഡ്ഡു  പൊട്ടി ഈ  ക്യു  വില്‍ നിന്നാല്‍  വിഷു ദിനമായ  ഇന്നത്തെ  ഉച്ച ഉണ്  വീട്ടില്‍  കഴിക്കാന്‍  സാദിക്കില്ലന്നു ഉറപ്പായി 
അങ്ങനെ  ഞങ്ങള്‍ തിരിച്ചു  ഫോണ്‍ വിളിച്ചു . 
ഹലോ .... കുട്ടപ്പാ ..... ഞാനാ ജയനാണ് . 
 കുടപ്പന്‍ : ഹോ .. നിന്നെയും നോക്കി  ഞങ്ങള്‍  എവിടെ യിരിക്കുവാ  പെട്ടന്ന്  വാ  അത് അടിച്ചിട്ട് വേണം  വീട്ടില്‍ പോയി ചോറുണ്ണാന്‍ ..
  ഞാന്‍ ..... പറഞ്ഞു   ഡാ  എവിടെ  മുടിഞ്ഞ തിരക്കാ  ...... ഞങ്ങള്‍  പോരുകാ ഈതിരക്കില്‍ നിന്നാല്‍ ഞങ്ങള്‍ക്ക്  വീട്ടില്‍ വന്നു ഉച്ചക്ക്  ഉണ്ണാന്‍ പറ്റില്ല....
കുട്ടപ്പന്‍ :  ഡാ നിങ്ങള്‍ ഒരു കാര്യം  ചെയ്  ചങ്ങനാശ്ശേരിക്കു  അടുത്ത തേങ്ങണയില്‍
പോയാല്‍  കിട്ടും  സമയം കളയാതെ അങ്ങോട്ട്‌ പോയിക്കോ  എന്തായാലും  വാങ്ങിയിട്ടേ  വരാവു ....
എന്ത് പറയാന്‍  വിധി ..... 
പക്ഷെ ഒന്നും പറയാന്‍ പറ്റില്ല  കാരണം നമ്മളും  ഇതുപോലെ  ഇവന്മാരെയും   ബുദ്ധിമുട്ടിചിട്ടുല്ലതാ
 ഇതാ പറയുന്നേ....'' കൊടുത്താല്‍ കൊല്ലത്തും  കിട്ടുമെന്ന് ''
അങ്ങനെ  പതുക്കെ വണ്ടി സ്ടാര്ട്ട് ചെയ്തു  തേങ്ങണ  ലക്‌ഷ്യം  വച്ച്   യാത്ര  തുടര്‍ന്നു
അവിടെ  എത്തിയപ്പാല്‍  ഒരു സത്യം  മനസിലായി ........ ചങ്ങനാശേരിയില്‍  അല്ല .....കേരളത്തില്‍ അല്ല .... ലോകത്തില്‍  എവിടെ പോയാലും  കുടിയന്മാര്‍ക്ക്   ഒരേ  വികാരം ആണെന്ന് ....... ചങ്ങനാസേരിയിലെയും വലിയ ക്യു .......
എന്ത് ചെയ്യാം  ....
ഞാനും  രാകേഷും  ആലോചിച്ചു ..
വീടും വിളിച്ചു 
 ഹലോ ....കുട്ടപ്പാ ..... 
എടാ    എവിടെയും  വലിയ  ക്യു  ആണ് ... 
അതൊന്നും പറഞ്ഞാല്‍ പറ്റില്ല  നീ വാങ്ങിട്ടെവരാവു .....
 ഞാന്‍ പറഞ്ഞു  ശെരി   നോക്കാം   എത്രയണ്ണം   വേണം 
കുട്ടപ്പന്‍ :  ഒക്കെ നിന്റെ  ചിലവായിട്ടു  കരുതിക്കോ ..  ഒരു   കേയിസ്സു (ഒരു  ടസ്സന്‍) ...... വാങ്ങിട്ടു വാ .....
 ഇതു കേട്ടതും   കൈ നിറയെ  വിഷു കൈ നീട്ടം   കിട്ടിയ ഒരു സന്തോഷം 
12  ബിയര്‍   ..................................
ഞങ്ങളുടെ  കുട്ടപ്പന്‍    ഇങ്ങനാ അവന്‍ അഞ്ചു .. ആറു വര്‍ഷമായിട്ടു  മദ്യപാനം   നിര്‍ത്തി  
 ആഴ്ചയില്‍  മൂന്നോ  നാലോ  ദിവസം  ബിയര്‍  അടിക്കും    ഒറ്റ അടിക്കു   കുറഞ്ഞത്‌   അഞ്ചു  ബിയര്‍  എങ്കിലും വേണം  ഞങ്ങളുടെ സഹോദരന് ......
ഹോ .... നമ്മള്‍  പറഞ്ഞു വന്നത്  മറന്നു പായി 
കുട്ടപ്പന്റെ  ആഗ്രഹം   കേടതും ബിയര്‍  വാങ്ങുന്ന  കാരിയം  അങ്ങനെ ഞങ്ങള്‍  ഉപേക്ഷിക്കാം  എന്നായി      ആള്‍ കൂടത്തിന്റെ  കാര്യം പറഞ്ഞാല്‍  വിശ്വസിക്കില്ല അത് കൊണ്ട്   മദ്യ വില്പന  ശാലയുടെ  ഫോട്ടോയും  എടുത്തു    പോകുന്ന വഴിക്ക്  ബാറില്‍ നിന്നും രണ്ടു  ബിയര്‍  വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു

ഞങ്ങള്‍ക്ക്  വിശപ്പ്‌  തുടങ്ങി  ബാറില്‍ നിന്നും  രണ്ടു ബിയറും വാങ്ങി കാവാലത്തെക്ക്  പോക്കുന്ന  വഴി മദ്ധ്യേ  ഞങ്ങളുടെ  കൂടുകാരായ    അനിയന്‍മണിയും ശരത്തും  അവരുമായി വാലടി  ഷാപ്പില്‍  കയറി നല്ല  കള്ളപ്പം വിത്ത്‌  നാടന്‍ താറാവ് കറി , കപ്പയും , മീന്‍ തല , അങ്ങനെ  വയറു നിറച്ചു  ...
ആകൂട്ടത്തില്‍  ബിയര്‍  വാങ്ങിയ  കഥയും  പറഞ്ഞു 
ഇതു കേട്ട പാടെ  അനിയന്‍  മണി 
ഹും   അവന്‍ മാര്‍  അങ്ങനെ   കുടിക്കേണ്ട  നീ  ആ ബിയര്‍ എടുക്കു  ഞങ്ങള്‍ ക്ക് വേണം  എന്നായി ....
എന്ത്  പറയാന്‍  കുട്ടപ്പനെ  യോഗം  ഇല്ലാന്ന് പറഞ്ഞാല്‍  പോരെ .........
അങ്ങനെ  ബാറില്‍ നിന്ന്  വാങ്ങിയ  ബിയര്‍  അനിയന്‍ മണിയും  സരതും  അകത്താക്കി 
പക്ഷെ  ഞാനും രാകേഷും കുട്ടപ്പന്റെ  കൈയില്‍നിന്നും കേട്ട  പദ്യ  പാരായണം ......
എത്ര വിഷു  വന്നു പോയാലും  ഞങ്ങള്‍  മറക്കില്ല ..... 

 

 

Wednesday, March 21, 2012

ഞാന്‍ ജയന്‍ കുട്ടനാടിന്റെ ഹൃദയ ഭാഗമായ കാവാലത്താണ് എന്റെ നാട് കമ്പ്യൂട്ടറും ആയി വലിയ ബന്ധം ഒന്നും ഇല്ലാ എന്നാലും കാവാലം എന്നാ നമ്മുടെ നാടിനെ കുറിച്ച് പറയാന്‍ ഒത്തിരി ഉണ്ട് അതിനെ പറ്റി പറയാനും എന്റെ മനസ്സില്‍ തോന്നുന്നത് കുത്തി കുറിക്കാനും ഞാന്‍ കണ്ടെത്തിയ സ്ഥലം ,   അതിനേക്കാള്‍  ഉപരി  കുട്ടനാടിനെ പറ്റിയും,വള്ളം കളിയെ കുറിച്ചും കിട്ടുന്ന അറിവുകള്‍  ഇവിടെ ഞാന്‍  പങ്ക് വെക്കുന്നു നിര്‍ ഭാഗ്യ വശാല്‍ ഇതു വഴി ആരെങ്ങിലും വന്നുപോയാല്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും , വിമര്‍ശനങ്ങളും പറയുക കാരണം ഞാനായിട്ടുനന്നാകില്ല .നിങ്ങളെ കൊണ്ടേ അതിനു കഴിഞ്ഞാല്‍ അത് എന്റെ ഭാഗ്യം .... നന്നാകും എന്നാ പ്രതീഷയോടെ .....  

                                                              ജയന്‍ കൃഷ്ണദാസ്‌  കാവാലം